new-parliament

ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബിൽ പരിഗണിക്കുന്നതിനുള്ള സംയുക്ത പാർലമെന്ററി സമിതി രൂപികരിച്ചു. ബിജെപി അംഗവും മുൻ നിയമ സഹമന്ത്രിയുമായ പി.പി. ചൗധരി അധ്യക്ഷനായ സമിതിയിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി ഉൾപ്പടെ 31 അംഗങ്ങളാണ് ഉള്ളത്. ലോക്സഭയിൽ നിന്ന് 21 അംഗങ്ങളും രാജ്യസഭയിൽ നിന്ന് പത്ത് അംഗങ്ങളുമാണ് സമിതിയിൽ ഉള്ളത്.

മുൻ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂർ, പർഷോത്തം രൂപാല, ഭർതൃഹരി മഹ്‌താബ്, അനിൽ ബലൂനി, സി.എം രമേഷ്, ബൻസുരി സ്വരാജ്, വിഷ്ണു ദയാൽ റാം, സംബിത് പത്ര തുടങ്ങിയവരാണ് സമിതിയിൽ ലോക്സഭയിൽ നിന്നുള്ള ബി.ജെ.പി അംഗങ്ങൾ. കോൺഗ്രസിലെ മനീഷ് തിവാരിയും സുഖ്‌ദേവ് ഭഗത്തും, ശിവസേനയുടെ ശ്രീകാന്ത് ഷിൻഡെ, സമാജ്‌വാദി പാർട്ടിയുടെ ധർമേന്ദ്ര യാദവ്, ടി.എം.സിയുടെ കല്യാൺ ബാനർജി, ഡി.എം.കെയുടെ ടി.എം .സെൽവഗണപതി, ടി.ഡി.പിയുടെ ജി .എം .ഹരീഷ് ബാലയോഗി, എൻ.സി.പിയുടെ സുപ്രിയ സുലെ (ശരദ് പവാർ), ആർ.എൽ.ഡിയുടെ ചന്ദൻ ചൗഹാനും ജനസേനയിലെ ബാലഷോരി വല്ലഭനേനിയുമാണ് സമിതിയിലുള്ള മറ്റ് ലോക്സഭാ അംഗങ്ങൾ.രാജ്യസഭയിൽ നിന്നുള്ള അംഗങ്ങളുടെ പേര് ഉടൻ പ്രഖ്യാപിക്കും. സമിതിയിൽ ലോക്സഭയിൽ നിന്ന് പതിനാല് അംഗങ്ങൾ എൻ.ഡി.എയിൽ നിന്നാണ്. ഇതിൽ പത്തുപേർ ബി.ജെ.പിയിൽ നിന്നുമാണ്‌