pension

തിരുവനന്തപുരം: ക്രിസ്‌മസിന് മുന്നോടിയായി ക്ഷേമ പെൻഷന്റെ ഒരു ഘടു അനുവദിച്ച് സർക്കാർ. തിങ്കാളാഴ്‌ച മുതൽ പെൻഷൻ ലഭിച്ച് തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. 62 ലക്ഷം പേർക്ക് 1600 രൂപ വീതമാണ് ലഭിക്കുക. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ട് മുഖാന്തിരമാകും പെൻഷൻ എത്തുക. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീടടിലെത്തിയാകും തുക കൈമാറുകയെന്ന് ധനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. പെൻഷനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കുന്നത്.

കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക് ലഭിക്കുന്നത് 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. കേന്ദ്ര സർക്കാർ വിഹിതത്തിൽ 2023 ജൂലൈ മുതലുള്ള 425 കോടിയോളം രൂപ ഈ നവംബർ വരെ കുടിശികയുണ്ടെന്ന് ധനമന്ത്രി അറിയിച്ചു.