kothamangalam-

കൊച്ചി : കോതമംഗലത്ത് ആറുവയസുകാരയുടെ മരണത്തിൽ നിർണായക വിവരവുമായി പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് രണ്ടാനമ്മയാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തം കുട്ടിയല്ലാത്തതിനാൽ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് രണ്ടാനമ്മ മൊഴി നൽകി. കൊലപാതക സമയത്ത് പിതാവ് അജാസ് ഖാൻ വീട്ടിൽ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലായിരുന്നു പ്രതി കുറ്റം സമ്മതിച്ചത്.

കോതമംഗലം നെല്ലിക്കുഴി ഒന്നാംവാർഡിൽ പുതുപ്പലം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അജാസ് ഖാന്റെ മകൾ മുസ്കാനാണ് മരിച്ചത്.. അജാസ് ഖാനും ഭാര്യയും രണ്ട് മക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു മുസ്‌ക്കാൻ. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മക്കൾ രണ്ട് പേരും മറ്റൊരു മുറിയിലുമായിരുന്നു കിടന്നിരുന്നത്. മുസ്‌ക്കാനൊപ്പമുണ്ടായിരുന്നത് കൈക്കുഞ്ഞായിരുന്നു. രാവിലെ പെൺകുട്ടി എഴുന്നേൽക്കാതായതോടെ ചെന്നുനോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത് എന്നാണ് മാതാപിതാക്കൾ പറഞ്ഞത്. പോസ്റ്റ്മോ‌‌ർട്ടം റിപ്പോർട്ടിൽ കൊലപാതക സാദ്ധ്യത ചൂണ്ടിക്കാട്ടിയിരുന്നു,​