
ചെന്നൈ: തമിഴ്നാട്ടിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ.
കടലൂരിലെ സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ ജി. മലർസെൽവനാണ് പിടിയിലായത്. ചെന്നൈയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒന്നാം വർഷം പഠിക്കുന്ന 17കാരി ആൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രസവത്തിന് ശേഷം പെൺകുട്ടി മാതാപിതാക്കളോട് വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
കടലൂരിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചുകൊണ്ടിരിക്കെ കെമിസ്ട്രി അദ്ധ്യാപകനായ മലർസെൽവൻ നിരന്തരം പീഡിപ്പിച്ചെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. കെമിസ്ട്രി ലാബിൽ വച്ച് ആളില്ലാത്ത സമയങ്ങളിലായിരുന്നു പീഡനം. മാർച്ച് 18 നാണ് അവസാനം പീഡിപ്പിച്ചത്. ചെന്നൈയിലെ കോളേജിൽ ചേർന്നതിന് ശേഷം ഗർഭിണിയാണെന്ന് അറിഞ്ഞു. ഇതോടെ
ഭയന്നുപോയെന്നും കുട്ടി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് കടലൂരിലെത്തി 50 കാരനായ മലർസെൽവനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.