axxi

കോന്നി : 20 വർഷത്തെ കാത്തിരിപ്പിന് ശേഷം നവീകരണം പൂർത്തീകരിച്ച പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ സഞ്ചാരം യാത്രക്കാരെ ഭയപ്പെടുത്തുകയാണ്. അപകടങ്ങൾ ഒഴിയാത്ത നേരമില്ലാതായിരിക്കുന്നു. അവസാനമായി ഒരു കുടുംബത്തിലെ നാലുപേർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത്.

നിർമ്മാണത്തിലെ അപാകതകൾ പലപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടാകാത്തത് അപകട പരമ്പരകൾക്ക് കാരണമായി.

അപകട വളവുകൾ ഒഴിവാക്കാതെ നടത്തിയ അശാസ്ത്രീയമായ പുനർനിർമ്മാണമാണ് സംസ്ഥാനപാതയുടെ പ്രധാന ശാപം. ചില ഭൂ ഉടമകളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിൽ കാട്ടിയ അലംഭാവം സംസ്ഥാനപാത കുരുതിക്കളമാകാൻ കാരണമായി.

നവീകരണത്തിന് ശേഷം സംസ്ഥാനപാതയിൽ 30 ശതമാനത്തിലധികം അപകടങ്ങൾ വർദ്ധിച്ചു.

പാതയിലെ പ്രധാന വളവുകൾ

പത്തനാപുരത്തിനും കോന്നിക്കുമിടയിൽ)

വല്ലകഴ, കലഞ്ഞൂർ ഒന്നാംകുറ്റി, കലഞ്ഞൂർ പെട്രോൾ പമ്പ്, കലഞ്ഞൂർ സ്കൂൾ, കൂടൽ വലിയപള്ളി, കൂടൽ ഗുരുമന്ദിരം, ഇഞ്ചപ്പാറ.


ജീവനെടുക്കുന്ന 13 കിലോമീറ്റർ

സംസ്ഥാന പാതയിലെ കോന്നി റീച്ചിലാണ് കൂടുതൽ അപകടങ്ങൾ. കലഞ്ഞൂർ മുതൽ കുമ്പഴ വരെയുള്ള ഭാഗത്ത് മാത്രം കഴിഞ്ഞ ഒരുവർഷത്തിനിടെ 14 പേർ മരിച്ചു. 30 പേർക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. കലഞ്ഞൂർ മുതർ കോന്നി വരെയുള്ള 13 കിലോമീറ്റർ ദൂരത്തിലാണ് കഴിഞ്ഞ നാലു മാസത്തിനിടെ നിരവധി ജീവനുകൾ പൊലിഞ്ഞത്. കുമ്പഴ മല്ലശ്ശേരിമുക്കിലും മൈലപ്രയിലും ദിവസേന അപകടങ്ങളാണ്. ശബരിമല സീസണിൽ ഇത് ഇരട്ടിയായി.

രാത്രികാലങ്ങളിൽ ഡ്രൈവർമാർ ഉറങ്ങിപ്പോയുണ്ടാകുന്ന അപകടങ്ങളാണ് ഏറെയും. വേഗനിയന്ത്രണസംവിധാനങ്ങൾ അടക്കം അടിയന്തരമായി ഒരുക്കണം.

പ്രദേശവാസികൾ