കൊല്ലം : ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. കാഞ്ഞിരംകുഴി ജംഗ്ഷനിൽ സ്‌കൂട്ടറിൽ വില്പന നടത്തിക്കൊണ്ടിരുന്ന പനയം വില്ലേജിൽ കാട്ടിച്ചേരി പടിഞ്ഞാറ്റതിൽ ഹാഷിക്, പടപ്പക്കര എൻ.എസ് നഗർ ഭാഗത്ത് വില്പന നടത്തിയ കുണ്ടറ പടപ്പക്കര പേരയം വില്ലേജിൽ എൻ.എസ് നഗറിൽ കുഴിവിള വീട്ടിൽ രാജു എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 7.5 ലിറ്റർ മദ്യവും 1000 രൂപയും സ്‌കൂട്ടറും പിടിച്ചെടുത്തു. ഡ്രൈഡേയുമായി ബന്ധപ്പെട്ട് കുണ്ടറ, പടപ്പക്കര , തൃക്കരുവ , അഞ്ചാലുംമൂട്, കാഞ്ഞിരംകുഴി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബി. വിഷ്ണു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ജി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. എസ് ബിനുലാൽ, അനീഷ് കുമാർ, ആസിഫ് അഹമ്മദ്, ഉണ്ണിക്കൃഷ്ണൻ, ഗോകുൽ ഗോപൻ, ഷീജാകുമാരി, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.