300 ദശലക്ഷം ടൺ മണൽ കരയിലെത്തിക്കും

കൊല്ലം: കൊല്ലത്തിന്റെ ആഴക്കടലിൽ സീസ്മിക് സർവേയിലൂടെ കണ്ടെത്തിയ മൂന്ന് മണൽ ബ്ലോക്കുകളിൽ ഖനനത്തിന് കേന്ദ്ര ഖനി മന്ത്രാലയം കരാർ നടപടികൾ തുടങ്ങി. 300 ദശലക്ഷം ടൺ​ മണൽ ഖനനത്തി​ലൂടെ കരയ്ക്കെത്തി​ക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

പദ്ധതി​ നിർമ്മാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും. മണൽ വാരലിന് നിയന്ത്രണമുള്ളതി​നാൽ കെട്ടിട നിർമ്മാണത്തിന് പാറപ്പൊടിയാണ് ഉപയോഗിക്കുന്നത്. കേരളത്തിലെ വലിയൊരു വിഭാഗം ക്വാറികൾ പ്രവർത്തിക്കാത്തതിനാൽ തമിഴ്നാട്ടിൽ നിന്നാണ് കേരളത്തിലെ നിർമ്മാണങ്ങൾക്ക് ആവശ്യമായ പാറയുടെ വലിയൊരു ഭാഗം കൊണ്ടുവരുന്നത്. പാറപ്പൊടി അടക്കം നിർമ്മിക്കുന്ന ക്രഷർ യൂണിറ്റുകളി​ലേക്കും തമിഴ്നാട്ടിൽ നിന്നാണ് പാറ കൊണ്ടുവരുന്നത്. ആഴക്കലിൽ നിന്നു ഖനനം ചെയ്യുന്ന മണൽ ശുദ്ധീകരിച്ച് ചെളി നീക്കിയ ശേഷം നിർമ്മാണത്തിന് ഉപയോഗിക്കാം. ഖനനം ചെയ്യുന്ന മണലിൽ ധാതു സാന്നിദ്ധ്യത്തിനും സാദ്ധ്യതയുണ്ട്. അതി​നാൽ സൂക്ഷ്മതയോടെയായിരിക്കും ഖനനം ചെയ്യുന്ന മണലിന്റെ ശുദ്ധീകരണം.

ബ്ലോക്ക് 1

 100.33 ദശലക്ഷം ടൺ മണൽ

 79 കിലോമീറ്റർ ചതുരശ്ര വിസ്തീർണം

 തീരത്ത് നിന്ന് 33 കിലോ മീറ്റർ അകലെ

 കടലിന്റെ അടിത്തട്ടിൽ നിന്ന് 2 മീറ്റർ താഴെ

 ജലോപരിതലത്തിൽ നിന്ന് 53.3 മുതൽ 62.5 മീറ്റർ വരെ ആഴം

ബ്ലോക്ക് 2

 100.64 ദശലക്ഷം ടൺ മണൽ

 78 കിലോമീറ്റർ ചതുരശ്ര വിസ്തീർണം

 തീരത്ത് നിന്ന് 30 കിലോ മീറ്റർ അകലെ

 കടലിന്റെ അടിത്തട്ടിൽ നിന്ന് 2 മീറ്റർ താഴെ

 ജലോപരിതലത്തിൽ നിന്ന് 48.4 മുതൽ 61.4 മീറ്റർ വരെ ആഴം

ബ്ലോക്ക് 2

 101.45 ദശലക്ഷം ടൺ മണൽ

 85 കിലോമീറ്റർ ചതുരശ്ര വിസ്തീർണം

 തീരത്ത് നിന്ന് 27 കിലോ മീറ്റർ അകലെ

 കടലിന്റെ അടിത്തട്ടിൽ നിന്ന് 2 മീറ്റർ താഴെ

 ജലോപരിതലത്തിൽ നിന്ന് 49.3 മുതൽ 59 മീറ്റർ വരെ ആഴം