xxx
ംംം

തെന്മല : കിഴക്കൻ മേഖലയിൽ വായ്‌പാ ഇടപാടുകളുടെ മറവിൽ ' ചെറിയ ' ബാങ്കുകളുടെ വലിയ ചൂഷണം. പുതുതലമുറ ബാങ്കുകൾക്ക് പിന്നാലെ കളം പിടിച്ച ' സ്‌മാൾ ' ബാങ്കുകളാണ് മൈക്രോ വായ്‌പകളുടെ മറവിൽ സാധാരണക്കാരെ പിഴിയുന്നത്. സ്‌ത്രീകളെയാണ് ഇത്തരം വായ്‌പാ സംഘങ്ങളുടെ ഏജന്റുമാർ പ്രധാനമായും ലക്ഷ്യമിടുന്നത്. തെന്മല പഞ്ചായത്തിലെ വലിയകാവ്, ഓലപ്പാറ പ്രദേശങ്ങളിലും പിറവന്തൂർ പഞ്ചായത്തിലെ മഹാദേവർമൺ, പെരുന്തോയിൽ , മൈയ‌്‌ക്കാമൺ മേഖലകളിലും ഈ ബാങ്കുകളുടെ വായ്‌പാ നെറ്ര്‌വർക്ക് പിടിമുറുക്കി കഴിഞ്ഞു.

വായ്‌പ, തവണ വ്യവസ്ഥ, മറ്റ് വ്യവസ്ഥകൾ

അമിത പലിശ ഈടാക്കൽ

പത്തോളം 'സ്‌മാൾ ' ബാങ്കുകൾ ഈ മേഖലയിൽ രംഗത്തുണ്ടെങ്കിലും തമിഴ്‌നാട് കേന്ദ്രമാക്കിയുള്ള സ്ഥാപനങ്ങളാണത്രെ പിടി മുറുക്കുന്നത്. തിരിച്ചടവിലെ വീഴ്‌ച്ച ഗ്രൂപ്പ് അംഗങ്ങളുടെ ആകെ സിബിൽ സ്‌കോറിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കുടിശികക്കാരെ മറ്റുള്ളവർ സമ്മർദത്തിലാക്കുന്നത്. പൊതുമേഖല ബാങ്കിംഗ് സേവനം കാര്യക്ഷമമല്ലാത്ത വിദൂര സ്ഥലങ്ങളിലായിരിക്കണം ' സ്‌മാൾ ' ബാങ്കുകളുടെ ഇടപാടുകളുടെ 25 ശതമാനവും എന്ന ചട്ടമുള്ളതിനാലാണ് വളരാൻ വെമ്പുന്ന ഇക്കൂട്ടർ വനമേഖലയെ ലക്ഷ്യമിടുന്നത്.

നിയമസഭ പാസാക്കിയ അമിത പലിശ ഈടാക്കൽ നിയമത്തിന്റെ ലംഘനമാണ് നടക്കുന്നതെന്ന് നാട്ടിലെ പൊതുപ്രവർത്തകർ പറയുന്നു.