തൃശൂർ: പൂരം തടസപ്പെട്ടതിനെത്തുടർന്ന് സുരേഷ് ഗോപി ആംബുലൻസിലെത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് നടപടിയാരംഭിച്ചു. സുരേഷ് ഗോപിക്ക് തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കെത്താൻ ആംബുലൻസ് വിളിച്ചു വരുത്തിയത് വരാഹി അസോസിയേറ്റ്‌സ് സി.ഇ.ഒ അഭിജിത്താണെന്ന് ആംബുലൻസ് ഡ്രൈവർ മൊഴി നൽകി. അഭിജിത്തിനെ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്തു. സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കാര്യങ്ങൾ കൈകാര്യം ചെയ്തത് വരാഹി അസോസിയേറ്റ്‌സായിരുന്നു. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷിന്റെ പരാതിയിലാണ് നടപടി.