prajith

ചാലക്കുടി: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും 13 ലക്ഷം തട്ടിയെടുക്കുകയും ചെയ്ത കേസിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. വെള്ളാങ്കല്ലൂർ സ്വദേശി നടുവളപ്പിൽ പ്രജിത്തിനെയാണ് (42) ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

2018ലാണ് പരിയാരം സ്വദേശിയായ വീട്ടമ്മയെ പ്രജിത്ത് പരിചയപ്പെട്ടത്. ഇയാൾ ഓടിക്കുന്ന ബസിലെ സ്ഥിരം യാത്രികയായിരുന്നു വീട്ടമ്മ. പിന്നീട് ഇവർ പ്രണയത്തിലായി. ഇതിനിടെ ശാരീരികമായും ബന്ധപ്പെട്ടു. പിന്നീട് പലപ്പോഴായി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ വാങ്ങി പണയപ്പെടുത്തുകയും ചെയ്തു. ഇതിനുപുറമേ പല ഘട്ടങ്ങളിലായി പണവും കടം വാങ്ങി. പണയം വെച്ച് സ്വർണ്ണം തിരികെ കിട്ടണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറിയെന്നാണ് പരാതി. പണം തിരികെ കൊടുക്കുന്നതിന് പലപ്പോഴും പറഞ്ഞ അവധിയും തെറ്റി. ഒടുവിൽ ഇവരെ കാണാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.