
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്ക് 100 വീട് നിർമ്മിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ 6 ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അയച്ച കത്തിന്
നന്ദി അറിയിച്ച് മുഖ്യന്ത്രി പിണറായി വിജയൻ . പുനരധിവാസത്തിനുള്ള ടൗൺഷിപ്പിന് അന്തിമ രൂപമായാൽ വിവരം അറിയിക്കാമെന്ന് മറുപടിയിൽ വ്യക്തമാക്കി.
വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളാണ് ടൗൺഷിപ്പിന് ഇപ്പോൾ പരിഗണിക്കുന്നത്. കർണാടക സർക്കാരിന്റേതടക്കം ലഭിച്ചിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും ഉറപ്പാക്കും. സ്പോൺസർഷിപ്പിന് കൃത്യവും സുതാര്യവുമായ രൂപരേഖ തയ്യാറാക്കി വരുയാണ്..
മണ്ണിടിച്ചിലിനോ മറ്രേതെങ്കിലും പ്രകൃതി ദുരന്തങ്ങൾക്കോ സാദ്ധ്യതയില്ലാത്ത സുരക്ഷിത സ്ഥലത്ത് ദുരന്തബാധിതർക്ക് പുനരധിവാസം ഒരുക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്. എന്നാൽ നഷ്ടമായ പഴയ വാസസ്ഥലത്തോടുള്ള വൈകാരികബന്ധം നിലനിർത്താനാവും വിധം മുൻ വാസസ്ഥലത്തിന് അധിക ദൂരത്തല്ലാതാവും ടൗൺഷിപ്പ് തയ്യാറാക്കുക. പദ്ധതിയുടെ പുരോഗതി യഥാസമയം അറിയക്കാനാവുമെന്നും
കത്തിൽ പറയുന്നു.