forest

തിരുവനന്തപുരം: കർഷകരെയും ആദിവാസികളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിമർശനമുയർന്നതിനെത്തുടർന്ന് വനനിയമ ഭേദഗതിയിലെ വിവാദ ഭാഗങ്ങൾ ഒഴിവാക്കിയേക്കും. എതിർപ്പുയരുന്ന നിർദേശങ്ങൾ പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദ ഭാഗങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ മലയോര മേഖലയിൽ തിരിച്ചടിയുണ്ടാകുമെന്ന് ചില മന്ത്രിമാർ പറഞ്ഞു.

അറസ്റ്രിനും വാറണ്ടില്ലാതെ പരിശോധനയ്ക്കും ഫോറസ്റ്റ് ഓഫീസർമാർക്ക് അധികാരം നൽകുന്ന ബില്ലിലെ സെക്ഷൻ 63, 52 വ്യവസ്ഥയാണ് വിവാദമായത്. ബില്ലിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. ബില്ലിലെ പുതിയ വ്യവസ്ഥകൾ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന ആദിവാസി ജനവിഭാഗങ്ങളെയും മലയോര കർഷകരെയും ദോഷകരമായി ബാധിക്കുമെന്നാണ് വിമർശനം. പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം ആവശ്യമുള്ള ഭേദഗതികൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ബില്ലിൽ ചേർക്കും.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിൽ കർഷകരുടെ കൈവശഭൂമി ബഫർ സോണായി മാറ്റാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വനം ഉദ്യോഗസ്ഥർക്ക് അമിതാധികാരമാണ് ബില്ലിൽ നൽകുന്നതെന്നും വനവിഭവങ്ങൾ ഉപജീവനത്തിനായി ശേഖരിക്കുന്ന ആദിവാസികളുടെ ജീവിതത്തെപ്പോലും ബില്ല് ദോഷകരമായി ബാധിക്കുമെന്നും വിമർശനമുയർന്നു. വനത്തിലെ തടാകത്തിൽ നിന്ന് മീൻ പിടിക്കുന്നതടക്കം കുറ്റകരമായി കണ്ട് വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാൻ വനം ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നുണ്ട്.വനാതിർത്തിയോട് ചേർന്നുകിടക്കുന്ന 430 പഞ്ചായത്തുകളിലെ ഒന്നേകാൽ കോടിയോളം കർഷകരെ ഗുരുതരമായി ബാധിക്കുന്നതാണ് വനനിയമ ഭേദഗതിയെന്നാണ് ആരോപണം. വനം നിയമഭേദഗതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിരോധനം, വനാതിർത്തികളിൽ അനധികൃത മാറ്റം, മത്സ്യബന്ധനവും തോക്കുമായി പ്രവേശനവും കുറ്റകരമാക്കൽ തുടങ്ങിയവ ഉൾപ്പെടുത്തി. പിഴത്തുക അഞ്ചിരട്ടിയായി ഉയർത്തി.

 ജനാഭിപ്രായം കേൾക്കും: മന്ത്രിശശീന്ദ്രൻ

വന നിയമ ഭേദഗതി കരട് പ്രസിദ്ധീകരിച്ചത് പൊതുജന അഭിപ്രായ സ്വരൂപണത്തിനാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അന്തിമ നിയമം തയ്യാറാക്കുകയുള്ളൂവെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ് തയ്യാറാക്കിയ എട്ട് ഇ ഗവേൺസ് ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇക്കൊല്ലം ഇതുവരെയുണ്ടായ 37 മരണങ്ങളിൽ 16 ഉം പാമ്പുകടിയേറ്റുള്ളതാണ്. വനം വകുപ്പിന്റെ നിതാന്തമായ ജാഗ്രതയുടെ ഫലമായാണ് മരണസംഖ്യ കുറയ്ക്കാൻ സാധിച്ചത്. എന്നാൽ ഇത്തരം നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വേണ്ടത്ര വിജയം കണ്ടിട്ടില്ല. ഈ അവസരത്തിൽ ഇ ഗവേണിങ് ആപ്പുകൾ പോലുള്ള നൂതന സാങ്കേതിക വിദ്യയിലൂടെ വകുപ്പിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനാവും.