തിരുവനന്തപുരം: തുടർച്ചയായ നാലാം വർഷവും ക്രിസിൽ സർവേയിൽ എ -പ്ളസ് റേറ്റിംഗ് നിലനിറുത്തി ടെക്നോപാർക്ക്. സുസ്ഥിര സാമ്പത്തിക വളർച്ചാ സൂചകമാണിത്. ടെക്നോപാർക്കിലെ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായത്തിനും ജീവനക്കാർക്ക് വേതന വർദ്ധനയ്ക്കും ഇത് വഴിയൊരുക്കും. 490 കമ്പനികളിലായി 75,​000 ജീവനക്കാരാണ് ടെക്നോപാർക്കിലുള്ളത്. സുസ്ഥിര വളർച്ചയ്ക്കുള്ള അംഗീകരമാണെന്ന് ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള റേറ്റിംഗ് ഏജൻസിയാണ് ക്രിസിൽ.