
നെയ്യാറ്റിൻകര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലെ പ്രതിക്ക് പോക്സോ കോടതി ജഡ്ജി കെ.പ്രസന്ന 25 വർഷം കഠിന തടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. ഒറ്റശേഖരമംഗലം പ്ലാമ്പഴിഞി പാലുകോണം വീട്ടിൽ പ്രശാന്ത് (36) നെയാണ് കോടതി ശിക്ഷിച്ചത്. സ്കൂൾ വിദ്യാർത്ഥിയായിരുന്ന അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. പ്രതി വിഹാഹം കഴിഞ്ഞതിനു ശേഷവും പീഡനം തുടർന്നുകൊണ്ടിരുന്നു. ആര്യങ്കോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എൻ.ജിജി, ജെ.മോഹൻദാസ്, പി.എം.രവീന്ദ്രൻ എന്നിവരാണ് ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്.വിനോദ് ഹാജരായി.
ഫോട്ടോ : പ്രതി പ്രശാന്ത്