
തിരുവനന്തപുരം: സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഓഫീസർ എൻ. പ്രശാന്ത് അച്ചടക്ക ലംഘനത്തിന് ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഏഴ് കാര്യങ്ങൾക്കാണ് വിശദീകരണം തേടി കത്ത് നൽകിയത്. ഇതിന് മറുപടി ലഭിച്ചാലേ മെമ്മോക്ക് മറുപടി നൽകൂവെന്നാണ് പ്രശാന്തിന്റെ നിലപാട്.
അഡിഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനെയുംഫേസ് ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് എൻ. പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്. തൊട്ടുപിന്നാലെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ കഴിഞ്ഞമാസം 16ന് ചാർജ് മെമ്മോ നൽകുകയായിരുന്നു.
'ആർക്കാണ് പരാതി"
1. തന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ ജയതിലകും ഗോപലകൃഷ്ണനും ആർക്കും പരാതി നൽകിയിട്ടില്ല. പിന്നെ സർക്കാർ സ്വന്തം നിലയിൽ മെമ്മോ നൽകുന്നതിലെ യുക്തി എന്ത് ?
2. സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പോ ചാർജ് മെമ്മോ നൽകുന്നതിനുമുമ്പോ എന്തുകൊണ്ട് തന്റെ ഭാഗംകേൾക്കാൻ തയ്യാറായില്ല ?
3. ചാർജ് മെമ്മോക്കൊപ്പം വെച്ച തന്റെഫേസ് ബുക്ക്‌പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ആരാണ്‌ശേഖരിച്ചത് ?
4. ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ നിന്നാണിത്‌ശേഖരിച്ചത് ?
5. ഏത് ഉദ്യോഗസ്ഥനെയാണ് ഇതിന് ചുമതലപ്പെടുത്തിയത് ?
6. തനിക്ക് കൈമാറിയ സ്‌ക്രീന്‌ഷോട്ടിൽ കാണുന്നത് സ്വകാര്യവ്യക്തിയുടെ അക്കൗണ്ടാണ്. അങ്ങനെയെങ്കിൽ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് ചാർജ് മെമ്മോ തയ്യാറാക്കിയതെന്ന് വ്യക്തം. സ്വകാര്യ വ്യക്തിശേഖരിച്ചതാണെങ്കിൽ അതെങ്ങനെ സർക്കാരിന്റെ ഫയലിൽ കടന്നു കൂടി ?
7. ഐ.ടി നിയമപ്രകാരം സർട്ടിഫൈ ചെയ്ത് കൃത്രിമം ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടാണോ ഡിജിറ്റൽ സ്‌ക്രീൻഷോട്ടുകൾശേഖരിച്ചത് ?