1

പോത്തൻകോട്: ശാന്തിഗിരി ഫെസ്റ്റിൽ പുത്തൻ അനുഭവമായി ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമായി. ശാന്തിഗിരി ഹെലിപാഡിൽ നിന്നുള്ള ആദ്യ ആകാശയാത്ര ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഫ്ളാഗ് ഓഫ് ചെയ്തു.മാർക്കറ്റിംഗ് വിഭാഗം ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി,ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കര,എം.ജി വേൾഡ് മാനേജിംഗ് ഡയറക്ടർ വിനോദ് കുമാർ,തുമ്പി ഏവിയേഷൻ ടെക്നിക്കൽ ഡയറക്ടറും ഗ്രൂപ്പ് ക്യാപ്ടനുമായ ഫിലിപ്പ് ജേക്കബ്,ശാന്തിഗിരി ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷൻസ് അഡ്വൈസർ സബീർ തിരുമല,ജനപ്രതിനിധികളായ എസ്.ലേഖകുമാരി,ആർ.സഹീറത്ത് ബീവി,എം.അനിൽകുമാർ,കോലിയക്കോട് മഹേന്ദ്രൻ,പൂലന്തറ കെ.കിരൺദാസ് തുടങ്ങിയവർ പങ്കെടുത്തു.

തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്,എം.ജി വേൾഡ് വേയ്സ്,ശാന്തിഗിരി ആശ്രമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.രാവിലെ 8 മുതൽ വെെകിട്ട് 5.30വരെയായിരിക്കും ആകാശയാത്ര. ഒരു യാത്ര ഏകദേശം 6-7 മിനിട്ട് വരെയാണ്.പൈലറ്റിന് പുറമെ ആറുപേർക്ക് കൂടി യാത്ര ചെയ്യാം. ശാന്തിഗിരി ഫെസ്റ്റ് നഗരിയുടെ 12 കിലോമീറ്റർ ചുറ്റളവിലായിരിക്കും യാത്ര.

സർവീസ് 3വരെ തുടരും.ഒരാൾക്ക് 3500 രൂപയാണ് ചാർജ്. helitaxii.com എന്ന വെബ് സൈറ്റ് വഴിയും 9539551802 എന്ന നമ്പറിലും ബുക്ക് ചെയ്യാം.