road

ആലപ്പുഴ : പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായി കിടങ്ങാംപറമ്പ് - കോർത്തശേരി റോഡും ചേരമാൻകുളങ്ങര- തത്തംപള്ളി റോഡും. ടാറിളകി കുഴികൾ രൂപപ്പെട്ട ഈ റോഡുകളിലൂടെയുള്ള യാത്ര ഏറെ സാഹസികമാണ്. നെഹ്റു ട്രോഫി ജലോത്സവം, ഓണം, കിടങ്ങാം പറമ്പ് ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം, ക്രിസ്മസ് തുടങ്ങിയ ആഘോഷകാലങ്ങളിൽ യാത്രക്കാർ കൂടുന്നതോടെ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതത്തിലാകും.

തിരക്ക് കണക്കിലെടുത്ത് മണ്ഡലകാല ഉത്സവത്തിന് മുന്നോടിയായി ഈ റോഡുകൾ നന്നാക്കണമെന്ന് തത്തംപള്ളി മേഖലാ പൗരസമിതി ആവശ്യപ്പെട്ടു.

മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകും. ഈ സമയത്ത് നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെടും. കോടതിപ്പാലത്തിന്റെ നവീകരണം നടക്കുന്നതുകൊണ്ട് വലിയ ഗതാഗതകുരുക്കും ഉണ്ടാവും. ഇടയ്ക്കിടെ മഴ ശക്തമാകുന്നതിനാൽ റോഡുകളുടെ അവസ്ഥ ഇനിയും മോശമാകാനാണ് സാദ്ധ്യത.

അപകടം പതിവ്

 റോഡിൽ ടാറിളകി കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങളും പതിവാണ്.

 കോടതിപ്പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു

 കോടതിപ്പാലത്തിന്റെ നിർമ്മാണം പൂ‌ർത്തിയാക്കാൻ രണ്ടുവർഷമെങ്കിലും വേണ്ടി വരും

 ആശുപത്രിയിലെത്തുന്നവർ, സ്കൂൾ വിദ്യാ‌ർത്ഥികൾ എന്നിവങ്ങനെ നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്

ജില്ലാ കോടതി പാലം നിർമ്മാണം നടക്കുന്നതിനാൽ നിരവധി ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മണ്ഡലകാലം മുന്നിൽക്കണ്ട് റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണം

- ജോർജ് മുളക്കൻ, പ്രസിഡന്റ്

തത്തംപള്ളി മേഖലാ പൗരസമിതി