photo

ചേർത്തല: റെയിൽവേ സ്‌റ്റേഷനു മുന്നിൽ ദേശീയപാത നിർമ്മാണം മുന്നോട്ടു പോകാൻ റെയിൽവേ കനിയണം. പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിനും മേൽനടപ്പാതയുടെ തുടക്കത്തിനും റെയിൽവേയുടെ സ്ഥലം പാട്ടത്തിനെടുക്കാൻ നടപടികൾ ആരംഭിച്ചു. സ്ഥലത്തെചൊല്ലി ഇവിടെ റെയിൽവേയും ദേശീയപാത അതോറിറ്റിയുമായി തർക്കമുണ്ടായിരുന്നു. മന്ത്രി പി.പ്രസാദ് ഇടപെട്ട് വിളിച്ച യോഗത്തിലെ തീരുമാനത്തിൽ നടന്ന സർവേയിൽ, പലയിടങ്ങളിലും റെയിൽവേയുടെ സ്ഥലത്തു പ്രവർത്തനങ്ങൾ നടന്നതായി​ കണ്ടെത്തി.
സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി.ജയകുമാറിന്റെ നേതൃത്വത്തിലാണ് സർവേ നടന്നത്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനു സമീപം സ്ഥലം കൈയേറിയെന്ന വാദമുയർത്തിയാണ് റെയിൽവേ നിർമ്മാണത്തിന് തടസം ഉന്നയിച്ചത്. ദേശീയപാത വികസനത്തിനായി ഡി.പി.ആർ തയ്യാറാക്കിയപ്പോൾ ഉണ്ടായ പാളിച്ചകളുടെ തുടർച്ചയാണിതെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ പ്രശ്നങ്ങൾ മറികടക്കാൻ റെയിൽവേ സ്ഥലം പാട്ടത്തിനെടുക്കുകമാത്രമാണ് വഴി.

രൂപരേഖ മാറ്റുന്നത് നഷ്ടമുണ്ടാക്കും

1. ഇവിടെ പാത 85 ശതമാനവും പൂർത്തിയായതിനാൽ ഇനിരൂപരേഖമാറ്റുക വലിയ നഷ്ടമുണ്ടാക്കുമെന്ന് ദേശീയപാത അതോറിട്ടി​

2. റെയി​ൽവേയും എൻ.എച്ച്.എ.ഐയും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാണെന്നതിനാൽ ആ നിലയിൽ പ്രശ്നം പരിഹരിക്കാനാണ് നീക്കം

3. ജി​ല്ലാ ഭരണകൂടം നടത്തി​യ സർവേയിൽ സർവീസ് റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലമടക്കം രേഖപ്പെടുത്തി നൽകിയിട്ടുണ്ട്