p

കൊച്ചി: വയനാട് മുണ്ടക്കൈ -ചൂരൽമല പുനരധിവാസ പദ്ധതിക്ക് സ്ഥലം വിട്ടുനൽകിയ എൽസ്റ്റൺ ടീ എസ്റ്റേറ്റ് മാനേജ്‌മെന്റ് സർക്കാരിന് വിവിധയിനങ്ങളിൽ 22.25 കോടി രൂപ കുടിശിക നൽകാനുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പലിശയും മറ്റും കണക്കാക്കുമ്പോൾ തുക ഇതിലധികമാകും. ഇതു കുറച്ച തുകയേ സർക്കാർ കെട്ടിവച്ച 43.78 കോടിയിൽനിന്ന് നൽകാവൂയെന്ന് വയനാട് ജില്ലാ കളക്ടറുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാർ കെട്ടിവച്ച തുക പിൻവലിക്കാൻ അനുമതി തേടി എൽസ്റ്റൺ നൽകിയ ഉപഹർജിയിലാണ് ഈ വിശദീകരണം. കേസ് 21ന് വീണ്ടും പരിഗണിക്കും.
ആദ്യം 26 കോടിയും പിന്നീട് 17.78 കോടിയും കോടതിയിൽ കെട്ടിവച്ച ശേഷമാണ് ടൗൺഷിപ്പ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് സർക്കാർ നടപടി ആരംഭിച്ചത്. പിന്നീട് തുക പോരെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ അപ്പീൽ നൽകി. ഇത് നൽകുന്നതിൽ വിരോധമില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി പാർവതി നേത്യാർ സ്മാരക ട്രസ്റ്റും ഹർജി നൽകി. ഈ അവകാശവാദം കൂടി പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

വയനാടിന് സി.പി.ഐയുടെ 1.24 കോടി

തിരുവനന്തപുരം:വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സി.പി.ഐ സംസ്ഥാന കൗൺസിൽ 1,23,83,709 രൂപ നൽകി.
എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഒരു കോടിയും ജോയിന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ 55 ലക്ഷവും നൽകി.