കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതായി വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് ആരോപിച്ചു. സഭാതലവന്റെയും മെത്രാപ്പൊലീത്തൻ വികാരിയുടെയും തീരുമാനം അപലപനീയവും മനുഷ്യത്വരഹിതവുമാണെന്ന് ഭാരവാഹികൾ അറിയിച്ചു. മുൻ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർമാരായ ആൻഡ്രൂസ് താഴത്തിനും ബോസ്‌കോ പുത്തൂരിനുമെതിരയുള്ള ഇതേ വിലക്ക് പിൻവലിക്കണമെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, വിത്സൻ വടക്കുഞ്ചേരി, ടെൻസൻ പുളിക്കൽ, ടോം ജോസഫ്, കുരിയാക്കോസ് പഴയമഠം എന്നിവർ ആവശ്യപ്പെട്ടു.