പെരുമ്പാവൂർ: മൂന്ന് കിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാരൻ പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി ദിന ബന്തു നായക്കിനെയാണ് (30) പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കുറുപ്പുംപടി പൊലീസും ചേർന്ന് പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് ആലുവയിലെത്തിച്ച് വട്ടക്കാട്ടുപടിയിൽ ഇടപാടുകാർക്ക് കൈമാറാനായി നിൽക്കുമ്പോഴാണ് ഞായറാഴ്ച രാത്രി ഇയാൾ പിടിയിലായത്. ഒഡീഷയിൽ നിന്ന് 3,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25,000 രൂപയ്ക്കാണ് വിൽക്കുന്നത്. കഞ്ചാവ് കൈമാറിയ ശേഷം ഒഡീഷയിലേക്ക് മടങ്ങിപ്പോകുകയാണ് ഇയാളുടെ പതിവ്. ഇയാളിൽനിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂർ എ.എസ്.പി ഹാർദിക്ക് മീണ, ഇൻസ്പെക്ടർ ടി.എൽ. സ്റ്റെപ്റ്റോ ജോൺ, എസ്.ഐമാരായ പി.ബി ഷാഹുൽ ഹമീദ് , കെ.കെ. മനോജ് കുമാർ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ വർഗീസ് ടി. വേണാട്ട് , ടി.എ. അഫ്സൽ, ബെന്നി ഐസക്, കെ.എ. നൗഫൽ സി.പി.ഒമാരായ പി.എ. ഫസൽ, അരുൺ കുമാർ, ഇർഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.