കൊച്ചി:സിനിമാരംഗത്ത് വനിതകൾ നേരിടുന്ന ചൂഷണവും വിവേചനവും തടയാനായി രൂപീകരിക്കുന്ന സിനിമാ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയ്യാറാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിയമനിർമ്മാണവും നടത്തും.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിലാണ് ഇക്കാര്യം അറിയിച്ചത്.