കൊച്ചി: തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രശ്‌നപരിഹാരത്തിന് നിയമനിർമ്മാണം നടത്തണമെന്നും ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ പറഞ്ഞു. തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിൽ 'ജനരക്ഷയ്ക്കായി വിമോചനസമരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ, സാമൂഹ്യ, കലാകായിക, സാംസ്‌കാരിക സംഘടനകൾ, സ്കൂൾ പി.ടി.എകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് സമരം.
ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അദ്ധ്യക്ഷനായി. അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ ആമുഖപ്രഭാഷണവും പ്രസ് ക്ലബ് സെക്രട്ടറി ഷജിൽകുമാർ മുഖ്യപ്രഭാഷണവും ശിശുഭവൻ പ്രസിഡന്റ് അഡ്വ. ചാർളി പോൾ വിഷയാവതരണവും നടത്തി.
സിനിമാതാരം കൊച്ചുപ്രദീപ്, ഫാ. ജോയ് പ്ലാക്കൽ, ബെന്നി ജോസഫ്, അബ്ദുൽ അസീസ്, ജോബി തോമസ്, സാബു ജോസ്, കുമ്പളം രവി, കെ.പി. ആൽബർട്ട്, കുരുവിള മാത്യൂസ്, സൈമൺ ഇടപ്പള്ളി, ജോസഫ് പുതുശേരി, ജാവൻ ചാക്കോ, ഡൊമിനിക് ചാണ്ടി, ജെ.ജെ. കുറ്റിക്കാട്ട്, ജോജോ മനക്കിൽ, പി.എം. അസൈനാർ, ഗഫൂർ അളമന, പി.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.