ananthu
തോപ്പിൽ അനന്തു

കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളയാംകുടി തോപ്പിൽ അനന്തു (22), ഇയാളുടെ അമ്മാവൻ നിർമലാസിറ്റി സൊസൈറ്റിപ്പടി വലിയപറമ്പ് മുകളേൽ സത്യൻ (51) എന്നിവരാണ് പിടിയിലായത്. കട്ടപ്പന സ്വദേശിനിയായ പതിനേഴുകാരിയെ അനന്തുവും സത്യനും ചേർന്നാണ് കഴിഞ്ഞ ദിവസം ആലപ്പുഴ പെരുമ്പളത്തേക്ക് കൊണ്ടുപോയത്. ഇവിടെ ജോലി ചെയ്യുന്ന തുരുത്തിലുള്ള വാടക വീട്ടിൽ പാർപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകി. തുടർന്ന് പൊലീസ് തുരുത്തിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചു. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തു. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കട്ടപ്പന എസ്.എച്ച്.ഒ ടി.സി. മുരുകൻ, എസ്‌.ഐ എബി ജോർജ്, ജൂനിയർ എസ്‌.ഐ എസ്.എസ്. ശ്യാം, ഗ്രേഡ് എസ്‌.ഐ വിനയരാജ്, എസ്.സി.പിഒമാരായ എം.എം. ഫൈസൽമോൻ, കെ.എസ്. സുരേഷ്, വി.എം. ജോസഫ്, സി.പി.ഒ സബീനാ ബീവി എന്നിവരാണ് അന്വേഷണം.