m-v-jayarajan

കണ്ണൂർ: കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂറാണ് സി.സദാനന്ദനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണോ എം.പി ആകാനുള്ള യോഗ്യതയെന്നും എം.വി ജയരാജൻ ചോദിച്ചു. എംപി ആയെന്ന്കരുതി സഖാക്കളെ ജയിലിൽ അടച്ച് വിലസി നടക്കാം എന്ന് കരുതേണ്ടെ. ജനാർദ്ദനനെ ആക്രമിച്ചിട്ടില്ലെന്ന് സി.സദാനന്ദന്പറയാനാകുമോ?​ ഒളിച്ചുംപാത്തുമല്ല എട്ട് സഖാക്കൾ ജയിലിലേക്ക് പോയത്. നാടിന്റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലിൽ പോകാൻ ഇനിയും മടിയില്ലെന്നും എംവി ജയരാജൻ പറഞ്ഞു. മട്ടന്നൂരിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾക്ക് ജയിലിലേക്ക് നൽകിയ യാത്രയയപ്പ് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ നടത്തിയ യാത്രഅയപ്പിൽ കെ.കെ ശൈലജ എം.എൽ.എ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. സി.സദാനന്ദൻ എം.പിയുടെ കാൽ വെട്ടിയ കേസിൽ 30 വർഷങ്ങൾക്ക് ശേഷമാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.