madhavikutty
ജില്ലാകളക്ടർ എം.എസ് മാധവിക്കുട്ടി ചുമതലയേറ്റപ്പോൾ

പാലക്കാട് : ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2018 ബാച്ച് കേരളകേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. ആരോഗ്യ കുടുംബക്ഷേമ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. ആരോഗ്യവകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ കേരള ഡയറക്ടർ ചുമതലകളും നിർവഹിച്ചു വരവെയാണ് പാലക്കാട് ജില്ലാ കളക്ടറായി നിയമനം ലഭിക്കുന്നത്. എറണാകുളം അസി. കളക്ടർ, തിരുവനന്തപുരം സബ് കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം ടി.കെ.എം കോളേജ് ഓഫ് എൻജിനിയറിംഗിൽ പഠനം പൂർത്തിയാക്കിയ മാധവിക്കുട്ടി പബ്ലിക് മാനേജ്‌മെന്റ്റിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്.

 ജില്ലയുടെ വികസനം പ്രധാന ലക്ഷ്യം

ജില്ലയുടെ വികസനമാണ് പ്രധാന ലക്ഷ്യം. കൃഷി, വ്യവസായം, ആദിവാസി മേഖല എന്നിവയുടെ വികസനത്തിന് പ്രാധാന്യം നൽകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. വായന ഇഷ്ടപ്പെടുന്ന ജില്ലാകളക്ടർ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കലാ മേഖലയിൽ ഉളവാക്കുന്ന സ്വാധീനം, മതസൗഹാർദ്ദം എന്നിവയെക്കുറിച്ച് ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ സൂർദാസ് സാംസ്‌കാരിക വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. അമ്മ എ.കെ.മിനി ഫുഡ് സേഫ്റ്റി ജോയിന്റ് ഡയറക്ടറായിരുന്നു. സഹോദരൻ കൃഷ്ണനുണ്ണി സി.എസ്.ഐ.ആർ.എൽ ഉദ്യോഗസ്ഥനാണ്.