കൊട്ടാരക്കര: മലയാളികളുടെ മുഖ്യ ആഹാരം എല്ലാക്കാലത്തും ചോറ് തന്നെ. എന്നാൽ ചോറിനോടുള്ള പരിഗണന നെല്ലിനോടോ അതിന്റെ കൃഷിയോടെ ഇല്ല. ഒരു കാലത്ത് വയലേലകൾ നിറഞ്ഞ കേരളം ഇന്ന് സ്വന്തം ആവശ്യങ്ങൾക്കുള്ള അരിയുടെ വലിയൊരു ഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. നെൽകൃഷിയെ സംരക്ഷിക്കാൻ സർക്കാരും കൃഷിവകുപ്പും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, മലയാളികൾക്ക് എന്നും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരും.
നെൽപ്പാടങ്ങൾ അപ്രത്യക്ഷം
കൊട്ടാരക്കര താലൂക്കിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉണ്ടായിരുന്നത് കരീപ്രയിലെ തളവൂക്കോണം പാട്ടുപുരയ്ക്കൽ ഏല (65 ഏക്കർ), മടന്തകോട് ഏല (54 ഏക്കർ), വാക്കനാട് കുന്നിൻവട്ടം ഏല (52 ഏക്കർ) എന്നിവിടങ്ങളിലാണ്. കർഷകരുടെ കഠിനാധ്വാനം കാരണം ഇപ്പോഴും ഇവിടെ നെൽക്കൃഷി നിലനിൽക്കുന്നു. എന്നാൽ, കൊട്ടാരക്കരയിലെ തൃക്കണ്ണമംഗൽ നെയ്ച്ചിറ ഏല, പറയാട്ട് ഏല എന്നിവയിൽ ഉണ്ടായിരുന്ന ഏകദേശം 200 ഏക്കർ പാടശേഖരങ്ങളിൽ ഇന്ന് രണ്ടര ഏക്കറിൽ മാത്രമാണ് കൃഷിയുള്ളത്. പുത്തൂർ ആറ്റുവാശ്ശേരിയിലെ 100 ഏക്കർ വയലിൽ ഒരേക്കറിൽ മാത്രമാണ് കൃഷി. ബാക്കിയുള്ള പാടങ്ങളിൽ തെങ്ങും, മരച്ചീനിയും, വാഴയും പോലുള്ള കരകൃഷികളാണ് ചെയ്യുന്നത്. പുത്തൂർ കണിയാപൊയ്ക പ്രദേശത്തും നെല്ലിന് പകരം വാഴയും മരച്ചീനിയുമാണ് പ്രധാന കൃഷി.
കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ