ചാത്തന്നൂർ: ദേശീയപാതയിൽ തിരുമുക്കിലെ അശാസ്ത്രീയ അടിപ്പാത പുതുക്കിപ്പണിയുക, പരവൂർ കൊട്ടിയം ഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ സ്വകാര്യ ബസുകളും ചാത്തന്നൂരിൽ എത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാത്തന്നൂർ വികസന സമിതി
തിരുമുക്കിൽ നടത്തുന്ന ജനകീയ റിലേ ധർണയുടെ മൂന്നാം ദിവസം വ്യാപാരി, വ്യവസായി സംഘടനകൾ പങ്കെടുത്തു.
വ്യാപാര സ്ഥാപനങ്ങൾക്ക് അവധി നൽകി ചാത്തന്നൂരിൽ നിന്ന് പ്രകടനമായാണ് വ്യാപാരികൾ എത്തിയത്. പ്രകടനം
ജില്ലാ ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ ചാനൽവ്യൂ ഉദ്ഘാടനം ചെയ്തു. കെ.കെ. നിസാർ അദ്ധ്യക്ഷത വഹിച്ചു. എം.ശശിധരൻ, ജി.എസ്. സുരേഷ്, ജി. രാജശേഖരൻ, ദീപ, ഹരികൃഷ്ണൻ, ജി.പി. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജൻ കുറുപ്പ് ധർണ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷനായി. ബാബു ഹരി അമ്മൂസ്, പി.മോഹനൻ. എന്നിവർ സംസാരിച്ചു.
ധർണയുടെ സമാപന ദിവസമായ ഇന്ന് വൈകിട്ട് 3ന് കലാസാംസ്കാരിക സംഗമം നടക്കും. കവികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും. തിരുമുക്കിൽ സ്ഥാപിക്കുന്ന 30 മീറ്റർ നീളമുള്ള ക്യാൻവാസിൽ ചിത്രകാരൻമാർ പ്രതിഷേധ ചിത്രമെഴുത്ത് നടത്തും.
സ്കൂൾ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഭാവിയിൽ ബാധിക്കുന്ന പ്രധാന വികസന പ്രശ്നത്തിന് പരിഹാരം തേടി
ചാത്തന്നൂർ സെന്റ് ജോർജ്ജ് യു.പി.എസ് പി.ടി.എ നേതൃത്വത്തിൽ രക്ഷിതാക്കളും അദ്ധ്യാപകരും ധർണയിൽ പങ്കെടുത്തു. വൈകിട്ട് നടന്ന ധർ ഹെഡ്മാസ്റ്റർ ബെനിൽ മാത്യൂ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് മൗലവി അദ്ധ്യക്ഷനായി. ശ്യാം, അനസ് എന്നിവർ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ പങ്കെടുത്ത ധർണ ജില്ലാ സെക്രട്ടറി രാജൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ യൂണിറ്റ് പ്രസിഡന്റ് എം.ശശിധരൻ അദ്ധ്യക്ഷനായി. ബാബു സംസാരിച്ചു.
ഹരി അമ്മൂസ് സ്വാഗതവും പി.മോഹനൻ നന്ദിയും പറഞ്ഞു.