thevaru-poika
ചൊവ്വള്ളൂർ തേവരു പൊയ്ക ക്ഷേത്രം റോഡ് ചെളിക്കണ്ടമായ നിലയിൽ.

എഴുകോൺ ചൊവ്വള്ളൂർ തേവരുപൊയ്ക മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് വിവിധ ഗ്രാമീണ കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന റോഡുകളുടെ ശോചനീയാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡുകൾ പൂർണമായും തകർന്ന് ചെളിക്കുണ്ടുകളായി മാറിയതിനാൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്നില്ല. അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

റോഡുകളുടെ അവസ്ഥ

മതിയായ ഫണ്ടില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് പുറമെ കരീപ്ര, എഴുകോൺ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന യാത്രാമാർഗമാണ് ഈ റോഡ് സമുച്ചയം. റോഡുകളുടെ തകർച്ച പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മതിയായ ഫണ്ട് വകയിരുത്താത്തതാണ് പ്രധാന തടസമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്ക് വിവിധ ഗ്രാമീണ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന റോഡുകൾ നവീകരിക്കാൻ അടിയന്തര നടപടി വേണം. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാനാകാത്ത നിലയിലാണിപ്പോൾ.

മനോജ് മാത്യു, ആട്ടോ ഡ്രൈവർ, നടമേൽ.