കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി റെയിൽവേ മന്ത്രാലയം 6 കോടി രൂപ അനുവദിച്ചതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുക. അടുത്ത രണ്ടര മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ ആരംഭിക്കും. നേരത്തെ, സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയുടെയും അപ്പ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയായിരുന്നു. കൂടാതെ, ഇടക്കുളങ്ങര പുള്ളിമാൻ ജംഗ്ഷൻ ലെവൽ ക്രോസിൽ അടിപ്പാത നിർമ്മിക്കാൻ റെയിൽവേ നേരത്തെ തുക അനുവദിച്ചിരുന്നു.

വികസന പദ്ധതികൾ

കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും കൊവിഡ് കാലത്ത് നിറുത്തിയ സ്റ്റോപ്പുകൾ പുനരാരംഭിക്കാനും റെയിൽവേയിൽ സമ്മർദ്ദം ചെലുത്തും. രാജ്യറാണി, മംഗലാപുരം എക്സ്പ്രസ്, ചെന്നൈ മെയിൽ, മൈസൂരു-കൊച്ചുവേളി തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും.

കെ.സി. വേണുഗോപാൽ എം.പി