mani
മിൽമ ക്ഷീരസദനം പദ്ധതി പ്രകാരം വീട് ലഭിച്ച പനവല്ലി ഷീരസംഘത്തിലെ കർഷകയായ സരസുവിന് മിൽമ ചെയർമാൻ കെ. എസ് മണി പദ്ധതിയുടെ രേഖ നൽകി ഉദ്ഘാടനം നിർവഹിക്കുന്നു

പനവല്ലി: മലബാർ മിൽമ 2025- 26 വർഷത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തവരുമായ ക്ഷീര കർഷകർക്ക് വീട് നിർമിച്ചു നൽകുന്ന മിൽമ ക്ഷീരസദനം പദ്ധതി വയനാട്ടിൽ നടപ്പിലായി. പദ്ധതി പ്രകാരം പനവല്ലി സംഘത്തിലെ സരസുവിന് വീടിന് അർഹത ലഭിച്ചു. ജില്ലയിൽ അനുവദിക്കപ്പെട്ട രണ്ട് വീടുകളിൽ ഒന്നാണിത്. മിൽമ ക്ഷീര സദനം പ്രകാരം മേഖല യൂണിയൻ തിരഞ്ഞെടുത്ത പനവല്ലി ഷീരസംഘത്തിലെ കർഷകയായ സരസു എന്നവരുടെ വീടിന്റെ നിർമാണ പ്രവർത്തിയുടെ ആരംഭം കുറിക്കൽ പനവല്ലി ക്ഷീരസംഘം ഹാളിൽ വെച്ച് നടന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മിൽമ ചെയർ മാൻ കെ.എസ് മണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ മലബാർ മിൽമ ഭരണ സമിതി അംഗം റോസലി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ മാൻ പി.എൻ ഹരീന്ദ്രൻ, മാനന്തവാടി ക്ഷീര വികസന ഓഫീസർ ധന്യ കൃഷ്ണൻ, ടി.കെ സുരേഷ്,ശശി പാറക്കൽ, പ്രഭാ കരൻനായർ,അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റ് എം.എം ഹംസ, മിൽമ വയനാട് ജില്ലാ മേധാവി പി.പി പ്രദീപൻ, മിൽക്ക് പ്രോക്യൂർമെന്റ് ഓഫീസർ ദിലീപ് ദാസപ്പൻ എന്നിവർ പ്രസംഗിച്ചു. പനവല്ലി ക്ഷീരസംഘം പ്രസിഡന്റ് പി.എൻ ഉണ്ണി സ്വാഗതവും സെക്രട്ടറി അജിത് കുമാർ വി നന്ദിയും പറഞ്ഞു.