കേസിഅ രാഷ്ട്രീയ ഗൂഡാലോചന സംശയിച്ച് കോടതി
തൊടുപുഴ: പരീക്ഷാ ഹാളിൽവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥിനികൾ നല്കിയ കേസിൽ അദ്ധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാർ ഗവകോളേജിലെ എക്‌ണോമിക്സ് വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. 2014ലാണ് സംഭവം. ഓഗസ്റ്റ് 27നും സെപ്തംബർ അഞ്ചിനും ഇടയിൽ കോളേജിൽ നടന്ന എം.എ ഇക്‌ണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനർ കൂടിയായ പ്രൊഫ. ആനന്ദ് വിശ്വനാഥ് പിടികൂടിയിരുന്നു. സംഭവം സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാൻ ഇന്വിജിലേറ്ററെ ചുമതലപ്പെടുത്തി.എന്നാൽ അദ്ദേഹം നിർദ്ദേശം അനുസരിച്ചില്ല. വിദ്യാർത്ഥിനികൾ എസ്എഫ്‌ഐ പ്രവർത്തകരായിരുന്നതിനാൽ ഇടത് അനുകൂല അദ്ധ്യാപക സംഘടനയുടെ ഭാരവാഹിയായ ഇന്വിജിലേറ്റർ ഇതിന് തയ്യാറായില്ല എന്ന് ആരോപണം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ,പീഡന ആരോപണം ഉന്നയിച്ച് വിദ്യാർത്ഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നല്കി.പ്രൊഫസർ പരീക്ഷാഹാളിൽ വെച്ച് തങ്ങളെ ലൈംഗികമായി പിഡിപ്പിച്ചെന്നും കോപ്പിയടി കേസിൽ കുടുക്കുമെന്നും ഇന്റേണൽ മാർക്ക് നല്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്.
ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അദ്ധ്യാപകനെതിരെ നാല് കേസുകളാണ് മൂന്നാർ പൊലീസ് രജിസ്റ്റർ ചെയ്തത്. ലൈംഗീക പീഡനക്കുറ്റം ആരോപിച്ച് ദേവികുളം മജിസ്ട്രേറ്റ് കോടതിയിൽ നാല് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഇതിൽ രണ്ടുകേസിൽ അദ്ദേഹത്തെ വെറുതെ വിട്ടു. എന്നാൽ മറ്റ് രണ്ടു കേസിൽ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷം തടവും അയ്യായിരം രൂപ പിഴയും ചുമത്തി ശിക്ഷിച്ചു.
ഇതിനെതിരെ പ്രൊഫ. ആനന്ദ് വിശ്വനാഥൻ 2021ൽ തൊടുപുഴ അഡീഷണൽ സെഷൻസ് പൊലീസിനെതിരെയും വിമർശനമുണ്ടായി. പ്രൊഫ.ആനന്ദ് വിശ്വനാഥന് വേണ്ടി അഭിഭാഷകരായ എസ്.അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത്ത് സി.ലാൽ എന്നിവർ ഹാജരായി.