അടിമാലി: ബലക്ഷയമുള്ളമുള്ള കെട്ടിടത്തിൽ നിന്നും അടിമാലി താലൂക്കാശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസവ വാർഡ് ബലക്ഷമതയുള്ള കെട്ടിടത്തിലേക്ക് മാറ്റുമെന്ന പ്രഖ്യാപനത്തിന്റെ തുടർ നടപടികൾ ഇഴയുന്നു.നിലവിൽ ഇപ്പോഴും പ്രസവ വാർഡും പ്രസവ മുറിയും പ്രവർത്തിക്കുന്നത് ബലക്ഷയം സംഭവിച്ച പഴയ കെട്ടിടത്തിലാണ്.ഒന്നര മാസം മുമ്പാണ് ബലക്ഷയമുള്ളമുള്ള കെട്ടിടത്തിൽ നിന്നും അടിമാലി താലൂക്കാശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസവ വാർഡും പ്രസവ മുറിയും ബലക്ഷമതയുള്ള കെട്ടിടത്തിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം ഉണ്ടായത്. നിലവിൽ ക്യാഷ്വാലിറ്റി കെട്ടിടത്തിന് സമീപമുള്ള ബലക്ഷയമുള്ള പഴയ കെട്ടിടത്തിലാണ് പ്രസവ വാർഡും പ്രസവ മുറിയും പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളൽ സംഭവിച്ചിട്ടുണ്ട്.കെട്ടിട ഭാഗങ്ങൾ അടർന്ന് വീഴുന്ന സാഹചര്യവും നിലനിൽക്കുന്നു.ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചായിരുന്നു പഴയ കെട്ടിടത്തിൽ നിന്നും ബലക്ഷമതയുള്ള കെട്ടിടത്തിലേക്ക് പ്രസവ വാർഡും പ്രസവ മുറിയും മാറ്റാൻ തീരുമാനം കൈകൊണ്ടത്.എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഇക്കാര്യത്തിൽ വേണ്ടുന്ന തുടർ നടപടികൾ ഇഴയുന്നുവെന്നാണ് ആക്ഷേപം.അതേ സമയം ഇതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുന്നുവെന്നും വൈകാതെ പ്രശ്ന പരിഹാരം ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.