ratheesh
രതീഷ്

പത്തനംതിട്ട: ടിക്കറ്റിന്റെ ബാക്കി തുക നൽകാൻ താമസിച്ചതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലെറിഞ്ഞ് തകർത്തയാളെ തിരുവല്ല പൊലീസ് അറസ്റ്റുചെയ്തു. കുന്നന്താനം ആഞ്ഞിലിത്താനം മുളമൂട്ടിൽ രതീഷ് (47) ആണ് പിടിയിലായത്. 22ന് വൈകിട്ട് 4.30ന് കോട്ടയം- ചെങ്ങന്നൂർ റൂട്ടിൽ ഓടുന്ന കോട്ടയം ഡിപ്പോയിലെ ബസിലെ കണ്ടക്ടർ ടിക്കറ്റ് എടുത്തതിന്റെ ബാക്കി തുകയായ 7 രൂപ നൽകാൻ താമസിച്ചതിന് കുറ്റൂർ ബസ് സ്റ്റോപ്പിൽ ബസിറങ്ങിയ പ്രതി റോഡരികിൽ കിടന്ന കല്ലെടുത്ത് ബസിന്റെ പിൻവശത്തെ ഗ്ലാസ് എറിഞ്ഞുതകർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബസ് കണ്ടക്ടറായ സിജോ എം.ഡാനിയേൽ തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. എസ്.ഐ മാരായ രവിചന്ദ്രൻ, ജയ്‌മോൻ, താഹക്കുട്ടി, എസ്.സി.പി.ഒ അൻവർഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.