കൊല്ലം: മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ചന്ദനത്തോപ്പ് സ്വദേശിയായ 51 കാരന് 17 വർഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി എ.സമീറാണ് ശിക്ഷിച്ചത്. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി അഞ്ച് വർഷം വീതം കഠിനതടവും അര ലക്ഷം വീതം പിഴയും ജുവനയിൽ ജസ്റ്റിസ്‌ ആക്ട് 75-ാം വകുപ്പിൽ രണ്ട് വർഷം കഠിനതടവും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം. കുണ്ടറ പൊലീസ് ഇൻസ്‌പെക്ടർ സിജിൻ മാത്യു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.സരിത ഹാജരായി. എ.എസ്.ഐ ആർ.സിന്ധ്യ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.