കോതമംഗലം: വടാട്ടുപാറയിൽ വിറക് ശേഖരിക്കാൻ പോയ വൃദ്ധൻ വഴിതെറ്റി ഇരുപത് മണിക്കൂറോളം വനത്തിൽ കുടുങ്ങി. മംഗലത്ത് ജോർജാണ് (70) വനത്തിലകപ്പെട്ടത്. നാട്ടുകാരും പൊലീസും വനപാലകരും ചേzന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോർജ് വീടിനടുത്തുള്ള വനത്തിനുള്ളിലേക്ക് പോയത്. ഏറെ വൈകിയും തിരിച്ചുവരാതായതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. രാത്രി നിറുത്തിവച്ച തെരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിച്ചപ്പോഴാണ് ഇടമലയാർ വനത്തിലെ തോട്ടാപുര ഭാഗത്ത് ജോർജിനെ ക്ഷീണിതനായി കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയ ശേഷം വീട്ടിലെത്തിച്ചു. നിരവധി വന്യമൃഗങ്ങളുള്ള വനത്തിൽനിന്നാണ് ജോർജിനെ സുരക്ഷിതനായി കണ്ടെത്തിയത്.