തൊടുപുഴ: മലങ്കര ടൂറിസം പദ്ധതി വേഗത്തിലാക്കാൻ ടൂറിസം ഹബ്ബ് ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനം. മലങ്കര അണക്കെട്ടിൽ സോളാർ ബോട്ടിങ്ങ് ഉൾപ്പടെയുളള വികസന പ്രവർത്തനമങ്ങൾ പീപ്പിൾസ് പാർട്ടിസിപ്പേഷൻ പദ്ധതി (പി.പി.പി) പ്രകാരം ആരംഭിക്കും. ഇതിന് സ്വകാര്യ ഏജൻസിയെ നിശ്ചയിച്ചു. എട്ടുകോടി രൂപയുടെ പദ്ധതി സർക്കാരിന്റെ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ പദ്ധതി ആരംഭിക്കും.

കുട്ടികളുടെ പാർക്ക് മാത്രമായി മലങ്കര ടൂറിസം പദ്ധതി ഒതുങ്ങി. സ്വകാര്യ പങ്കാളിത്വത്തോടെ പി.പി.പി മാതൃകയിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. 5 സ്വകാര്യ ഏജൻസികൾ താൽപര്യം അറിയിച്ച് ഡി.ടി.പി.സിയേയും ജലസേചന വകുപ്പിനെയും സമീപിച്ചിരുന്നു. ഇതിൽ നിന്നാണ് എട്ടുകോടി രൂപയുടെ പദ്ധതി ഡി.ടി.പി.സിയും എം.വി.ഐ.പിയും അംഗീകരിച്ചത്. ഈ പദ്ധതിക്ക് വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിന് സർക്കാരിൽ ഇടപെടുമെന്ന് പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. ജലസേചന പദ്ധതിയായതിനാൽ ഇന്ധന ബോട്ടുകൾക്ക് അനുമതി നൽകില്ലെന്നും എം.എൽ.എ വ്യക്തമാക്കി. പകരം സോളാർ ബോട്ടാകും ഇറക്കുക. ഇതോടൊപ്പം മ്യൂസിക്കൽ ഫൗണ്ടനും സ്ഥാപിക്കും.. മലങ്കര ടൂറിസം പദ്ധതിയുടെ ജനറൽ കൗൺസിൽ ചെയർമാനായ പി.ജെ ജോസഫ് എം.എൽ.എ, വൈസ് ചെയർമാനായ ജില്ലാ കളക്ടർ, കൺവീനർ - എം,വി,ഐ,പി എക്സിക്യൂട്ടീവ് എൻജിനീയർ, അംഗങ്ങളായ തൊടുപുഴ തഹസീൽദാർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെയുളളവർ വെളളിയാഴ്ച് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽപങ്കെടുത്തു.

'എൻട്രൻസ് പ്ലാസക്ക് ഫയർ എൻഒസിയും കെട്ടിട നമ്പറും ലഭിക്കുന്നതിന് ജില്ലാ ഭരണകൂടം ഇടപെടും

കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്

ക്രമീകരണങ്ങൾ ചെയ്യാൻ എം.വി.ഐ.പി, കെട്ടിടം നിർമിച്ച ഹാബിറ്റാറ്റ് എന്നിവയെ ചുമതലപ്പെടുത്തിയെന്നും കളക്ടർ അറിയിച്ചു

=ഒരു കിലോമീറ്റർ നീളത്തിലുള്ള മലങ്കര ജലാശയത്തിന് ചുറ്റുമുള്ള ടൂറിസം പദ്ധതിക്ക് തറക്കലിടുന്നത് 2010ലാണ്. മലമ്പുഴ മോഡൽ മലങ്കരയിൽ എന്നായിരുന്നു പ്രഖ്യാപനം. എൻട്രൻസ് പ്ലാസുടെ അടക്കം നിർമാണം പൂർത്തിയാക്കിയെങ്കിലും ഫയർ എൻ.ഒ.സി ലഭിക്കാത്തതിനാൽ പ്രവർത്തന സജ്ജമായില്ല.