ഹെലികോപ്റ്ററിന് സമാനമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറക്കുന്ന 'ഹെലികോപ്റ്റർ'
വ്യത്യസ്ത നിറങ്ങൾ നൽകുന്ന 'ക്യൂട്ട്'
ശീതള പാനീയ ടിന്നുകളുടെ ആകൃതിയും പുകയ്ക്ക് ശീതളപാനീയത്തിന്റെ ഗന്ധവുമുള്ള 'കൂൾഡ് ഡ്രിങ്ക്' തുടങ്ങി നിരവധി വെറൈറ്റി പടക്കങ്ങളാണ് ഇത്തവണ വിപണിയിലുള്ളത്.
കുട്ടികളെ ആകർഷിക്കാൻ 'ടോം ആൻഡ് ജെറി' കാർട്ടൂൺ കഥാപാത്രങ്ങളുള്ള പടക്കങ്ങളും വിപണി കീഴടക്കുകയാണ്.
ആകാശത്ത് വർണ വിസ്മയം തീർക്കുന്ന സിംഗിൾ ഷോട്ടിൽ തുടങ്ങി 15, 30, 240 ഷോട്ടുകൾ വരെയുള്ള പടക്കങ്ങളുമുണ്ട്
10 മുതൽ 500 രൂപ വരെയുള്ള നൂറുകണക്കിന് വ്യത്യസ്ത പടക്കങ്ങളുടെ നീണ്ട നിര തന്നെയുണ്ട്.
കമ്പിത്തിരി, പൂക്കുറ്റി, തറച്ചക്രം, ഫയർ പെൻസിൽ എന്നിവയ്ക്കാണ് ഡിമാൻഡ് ഏറെ
ദീപാവലിക്ക് രണ്ടാഴ്ച മുൻപ് തന്നെ കച്ചവടം ഉഷാറായി.
മധുരം നിറഞ്ഞ് പലഹാരം
ഉത്തരേന്ത്യൻ ദീപാവലി പലഹാരങ്ങളായ ബർഫി, ബേസൻ ലഡു, രസ്മലായ് തുടങ്ങി ബേക്കറിക്കടകളിൽ ചെറുതും വലുതുമായ ദീപാവലി പലഹാരപ്പെട്ടികളും ദിവസങ്ങൾക്കു മുൻപെ റെഡിയായി. പടക്കങ്ങൾക്കൊപ്പം തന്നെ കൊതിയൂറുന്ന മധുരപലഹാരങ്ങൾക്കും ഇന്ന് ഡിമാൻഡ് ഏറെയാണ്. 100 മുതൽ 600 വരെയാണ് പലഹാരപ്പെട്ടികളുടെ വില. പലഹാരങ്ങളുടെ ഗുണനിലവാരമനുസരിച്ച് വിപണിവിലയിലും വ്യത്യാസങ്ങളുണ്ട്.
61 വർഷത്തെ പാരമ്പര്യമുള്ള കടയ്ക്കൽ കാഞ്ഞിരത്തിൽ മൂട് ശ്രീ ശിവ ഫയർ വർക്ക്സ്, ഹോൾസെയിൽ നിരക്കിൽ റീടെയിൽ നൽകുന്ന കേരളത്തിലെ ഒരേയൊരു പടക്കക്കടയാണെന്ന് ഉടമകൾ പറയുന്നു. 150, 300, 500, 1000 രൂപ മുതലുള്ള ഫാമിലി പാക്കറ്റുകളും ഇവിടെ ലഭ്യമാണ്.
മഴ ഇടയ്ക്ക് ആശങ്കയുണ്ടാക്കിയെങ്കിലും കച്ചവടം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായിരുന്നു.