k

പട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.യു നയിക്കുന്ന എൻ.ഡി.എ അധികാരം നിലനിറുത്തുമെന്ന് ടൈംസ് നൗ-ജെ.വി.സി അഭിപ്രായ സർവെ. എൻ.ഡി.എ 120-140 സീറ്റുകളും (41- 43 % വോട്ടുകൾ) മഹാസഖ്യം 93-112 വരെ സീറ്റുകളും (39-41% വോട്ടുകൾ) നേടുമെന്നാണ് സർവെ കണ്ടെത്തിയത്. അതേസമയം മുഖ്യമന്ത്രിയായി കൂടുതൽ പേരും നിർദ്ദേശിക്കുന്നത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെയാണ് (33%). നിതീഷ് കുമാറിന് (29%). ചിരാഗ് പാസ്വാൻ, പ്രശാന്ത് കിഷോർ എന്നിവർ 10 ശതമാനം വീതം വോട്ടോടെ മൂന്നാം സ്ഥാനത്ത്. അതേസമയം, തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് 6-7 ശതമാനം വരെ വോട്ടുകൾ കിട്ടുമെന്നാണ് സർവെ.

ഫലങ്ങൾ:

ആകെ സീറ്റ് 243
ബി.ജെ.പി 70-81, ജെ.ഡി.യു 42-48 എൽ.ജെ.പി 5-7, എച്ച്.എ.എം 0-2, ആർ.എൽ.എം 1-2

മഹാസംഖ്യത്തിൽ ആർ.ജെ.ഡി 69-78, കോൺഗ്രസ് 9-17, സി.പി.ഐ (എംഎൽ) 12-14, സി.പി.ഐ 0-1, സി.പി.എം 1-2,

മറ്റുള്ളവർ: ജൻ സുരാജ് പാർട്ടി ഒരു സീറ്റ്. എ.ഐ.എം.ഐ.എം, ബി.എസ്‌.പി തുടങ്ങിയ പാർട്ടികൾ 8-10