അങ്കമാലി: സ്വർണത്തിന്റെ വില്പന നികുതി ഒരു ശതമാനമായി കുറയ്‌ക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു. ജി.എസ്.ടി നിലവിൽ വരമ്പോൾ സ്വർണ്ണത്തിന് പവന് 20000 രൂപയായിരുന്നു. ഇപ്പോൾ വില 90000 കടന്നിരിക്കുന്നു. ഒരു പവൻ വാങ്ങുന്ന ഉപഭോക്താവ് 2700 രൂപ ടാക്‌സ് നൽകേണ്ട അവസ്ഥയാണന്ന് അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഇന്റർനാഷണൽ ജുവലറി ഫെസ്റ്റിന്റെ ഭാഗമായി അഡ്‌ലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രത്‌നാഭരണങ്ങളുടെയും പ്ലാറ്റിനം ആഭരണങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരു കോടിയിലേറെ ജനങ്ങൾ നിർമ്മാണ, വിപണന, തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന മേഖലയാണ് സ്വർണ്ണക്കച്ചവടം. വിഷയം പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.