തിരുവനന്തപുരം: എറണാകുളം ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 8.20ന്ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.

രാവിലെ 8.20ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഫ്ളാഗ് ഒാഫും ഇതിനൊപ്പം നിർവ്വഹിക്കും.ഉദ്ഘാടന സർവ്വീസ് രാവിലെ 8ന് തുടങ്ങി വൈകിട്ട് 5.50ന് ബെംഗളൂരുവിലെത്തും.

#സമയക്രമവും സർവീസ് ദിവസങ്ങളും

ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറു ദിവസമാണ് എറണാകുളംബെംഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുക.
ബെംഗളൂരുവിൽ നിന്ന്: രാവിലെ 5:10ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ ഉച്ചയ്ക്ക് 1:50ന് എറണാകുളത്ത് എത്തിച്ചേരും.
എറണാകുളത്ത് നിന്ന്: മടക്കയാത്ര ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച് രാത്രി 11 മണിക്ക് ബെംഗളൂരുവിൽ അവസാനിക്കും.

പ്രധാന സ്റ്റോപ്പുകൾ: ഒൻപത് പ്രധാന സ്റ്റോപ്പുകളാണ് ട്രെയിനിനുണ്ടാവുക. കേരളത്തിൽ തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പുകളുള്ളത്. തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കർണാടകയിലെ കൃഷ്ണരാജപുരം (കെ.ആർ. പുരം) എന്നിവയാണ് മറ്റു പ്രധാന സ്റ്റോപ്പുകൾ. ബംഗാർപേട്ട്, കുപ്പം, തിരുപ്പത്തൂർ വഴിയായിരിക്കും സർവീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെങ്കിലും പതിവ് സർവീസ് 14നു ശേഷമായിരിക്കുമെന്നാണു സൂചന. 8 കോച്ചുകളുള്ള ട്രെയിനിന്റെ റിസർവേഷൻ, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകും. ട്രെയിൻ ഓടുന്നതോടെ 600 ൽ ഏറെ സീറ്റുകൾ കൂടിയാണു ബെംഗളൂരു യാത്രക്കാർക്ക് അധികമായി ലഭിക്കുന്നത്.അറ്റകുറ്റപ്പണി, ശുചീകരണം എന്നിവയ്ക്കുള്ള സൗകര്യം കെഎസ്ആർ യാർഡിലാണ് സജ്ജീകരിക്കുന്നത്.

ഉദ്ഘാടന ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണു പുറപ്പെടുക. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടാനാകും.