quary
അനധികൃത കോറിയിൽ പരിശോധന നടന്നപ്പോൾ


ഇടുക്കി സബ് കളക്ടർ നടത്തിയ അപ്രതീക്ഷിത പരശോധനയിൽ അഞ്ചിരി ഇഞ്ചിയാനിയിൽ ബിനോയ് ജോസിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി.പുലർച്ചെ നടത്തിയ പരശോധനയിൽ, സാധുവായ പാസ്സില്ലാതെയും അനുവദനീയമായ ഭാരപരിധിയിലും കൂടുതലായി ക്വാറി ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന നിരവധി ലോറികൾ ശ്രദ്ധയിൽപ്പെട്ടു. ക്വാറിയിൽ ശരിയായ തൂക്കം അളക്കുന്ന സംവിധാനങ്ങൾ ഇല്ലാതെയാണ് മെറ്റീരിയലുകൾ നൽകിയിരുന്നതെന്നും, ഇത് വലിയ തോതിലുള്ള നിയമവിരുദ്ധമായ പാറക്കല്ല് കടത്തിന് വഴിയൊരുക്കിയെന്നും കണ്ടെത്തി.
പരശോധനയെത്തുടർന്ന്, നിയമലംഘനം നടത്തിയ വാഹനങ്ങൾ പിഴ ചുമത്തുന്നതിനും കേരളാ മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ, ഭൂമി കൈവശനിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം തുടർ നിയമനടപടികൾ ആരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട ജില്ലാ ജയോളജിസ്റ്റ്, വല്ലേജ് ഓഫീസർമാർ, പൊലീസ് അധികാരികൾ എന്നിവർക്ക് സബ് കളക്ടർ കൈമാറി.സർക്കാരിന് ഉണ്ടാകുന്ന വരുമാനനഷ്ടം തടയുന്നതിനും പരിസ്ഥിതി നശീകരണം ഒഴിവാക്കുന്നതിനുമായി ക്വാറി പ്രവർത്തനങ്ങളുടെയും ധാതു ഗതാഗതത്തിന്റെയും കർശനമായ നിരീക്ഷണം ജില്ലയിൽ തുടരുമെന്നും എല്ലാ നിയമലംഘകർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടർ അറിയിച്ചു.