phot
പുനലൂർ-മൂവാറ്റ്പുഴ സംസ്ഥാന പാതയിലെ അലിമുക്ക് ജംഗ്ഷനിലെ കൊടും വളവിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ ഹമ്പുകൾ സ്ഥാപിച്ചപ്പോൾ

പത്തനാപുരം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ അലിമുക്ക് ജംഗ്ഷനിലെ കൊടുംവളവിൽ ഒടുവിൽ അധികൃതർ ഹമ്പുകൾ സ്ഥാപിച്ചു. വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയ ഈ ജംഗ്ഷനിലെ അമിതവേഗം നിയന്ത്രിക്കാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതി കൂട്ടായ്മ സംസ്ഥാന പാത ഉപരോധിച്ചതിനെ തുടർന്നാണ് നടപടി. നിലവിൽ ഇരുഭാഗത്തും ബമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ സിഗ്നൽ ലൈറ്റുകൾ ഉടൻ സ്ഥാപിക്കാനും അധികൃതർ ശ്രമിക്കുന്നുണ്ട്.

റോഡ് ഉപരോധം

ജനകീയ സമിതി കൂട്ടായ്മ നേതാക്കളായ റെജിമോൻ, വെട്ടിതിട്ട സന്തോഷ്, മനു, സൂരജ്, കൃഷ്മകുമാർ, സീന സുനിൽ, മോഹൻകുമാർ, അജി വാലുതുണ്ട്, പിറവന്തൂർ ജലാൽ തുടങ്ങിയവരാണ് റോഡ് ഉപരോധത്തിന് നേതൃത്വം നൽകിയത്. പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കണ്ട ശേഷം കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രവർത്തകർ വീണ്ടും റോഡ് ഉപരോധിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് നീക്കം ചെയ്തു.

സംസ്ഥാന പാതയുടെ അശാസ്ത്രീയമായ നവീകരണവും വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണം.

കൊടുംവളവ് നിവർത്തിയാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.

നാട്ടുകാർ