SignIn
Kerala Kaumudi Online
Friday, 26 April 2024 9.28 PM IST

എന്റെ മൊത്തം കരിയറിൽ ഞാൻ രണ്ടുകോടി രൂപയ്‌ക്ക് പടം എടുത്തിട്ടില്ല , സ്വയംവരം എടുത്തത് രണ്ടര ലക്ഷം രൂപയ്ക്ക്

adoor

ലോക സിനിമയ്ക്ക് മലയാളത്തിന്റെ സംഭാവനയാണ് വിഖ്യാത സംവിധായകനായ അടൂർ ഗോപാലകൃഷ്ണൻ .ഇംഗ്ളീഷ് തീയതി പ്രകാരം ഇന്ന് അടൂരിന് 80 വയസാകുന്നു.മിഥുന മാസത്തിലെ ഉത്രാടമാണ് ജന്മ നക്ഷത്രം. പിറന്നാൾ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു

സമയം എങ്ങനെ പോകുന്നു?
ശരിക്കു പറഞ്ഞാൽ എനിക്ക് സമയമില്ല. പലതും
ചെയ്‌തുതീർക്കാൻ പറ്റുന്നില്ല. പലരും വിചാരിക്കുന്നത്
പടവുമൊന്നുമില്ലാതെ വെറുതെകുത്തിയിരിക്കികയാണെന്നായിരിക്കും. എപ്പോഴുംനല്ലതിരക്കാണ്.
എന്താണ് തിരക്കിനു കാരണം?
ചിലരൊക്കെ അവതാരിക എഴുതണമെന്ന് പറഞ്ഞ്
സമീപിക്കും.മുഴുവനും വായിച്ചു നോക്കാതെ ചുമ്മാതങ്ങ്
എഴുതാനാവില്ല.  പിന്നെ പൊതുയോഗങ്ങൾ.നമുക്ക് സ്വയമേ പോകണമെന്ന് തോന്നുന്ന കല,സാഹിത്യം,സിനിമാസംബന്ധിയായ പരിപാടികൾക്ക് പോകാറുണ്ട്. ഇപ്പോൾ കൊവിഡ് കാലമായതിനാൽ അതില്ല.
പതിവു ദിവസം എങ്ങനെ?
ഉന്മേഷമായിട്ടിരിക്കുകയാണെങ്കിൽ രാത്രി ഒരു 12 മണി വരെ എഴുത്തും വായനയും തുടരും. കിടന്നാൽ, രാവിലെ അത്യാവശ്യ പരിപാടിയൊന്നുമില്ലെങ്കിൽ ഏഴു മണി വരെ കിടക്കും. എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കിൽ അലാറം വച്ച് എഴുന്നേൽക്കും..
നടത്തം?
വൈകിട്ട് എൻഗേജ്‌മെന്റ് ഉണ്ടെങ്കിൽ രാവിലെ നടക്കും. ഏതെങ്കിലും ഒരുനേരം 45 മിനിട്ട് കൃത്യമായി നടക്കും. ബ്രിസ്‌ക് വാക്കാണ്. വീട്ടുമുറ്റത്ത് തന്നെ.
പുറത്താണെങ്കിൽ അവിടെ നടക്കുമോ?
നടൻ മധു പറഞ്ഞൊരു തമാശയുണ്ട് ആരോ ചോദിച്ചു
നടക്കാൻ പോകാറില്ലേയെന്ന്. മധു പറഞ്ഞു, ‘ ഇല്ല. റോഡിൽ ഇറങ്ങിയാൽ ഒന്നുകിൽ വണ്ടിയിടിക്കും. അല്ലെങ്കിൽപട്ടികടിക്കും. ഏതെങ്കിലും ഒന്ന് തീർച്ചയാണ്. ഇവിടെരണ്ടും പേടിക്കണ്ട. ഗേറ്റിനകത്ത്. നടത്ത കഴിയുമ്പോൾവിയർത്തുകുളിക്കും. ശാരീരികമായി ഞാൻ ചെയ്യുന്ന വ്യായാമമതാണ്.
ആഹാര കാര്യങ്ങൾ?
പ്രധാന ഭക്ഷണം രാവിലെയാണ്.
രാവിലെയാണോ നന്നായിട്ട് കഴിക്കുക?
നന്നായിട്ട് കഴിക്കുകയെന്നാൽ കൂടുതലായിട്ട് കഴിക്കുകയെന്നല്ല.
രാവിലെയുള്ള ഭക്ഷണം?
ഇഡ്ഡലിയും ദോശയും അപ്പവുമാണ് പതിവായി മാറിമാറികഴിച്ചുകൊണ്ടിരിക്കുകയാണ്. പിന്നെ പഴം,ഫ്രൂട്ട് ജ്യൂസ്, മുട്ട.
പുട്ടില്ലേ?
പുട്ടില്ല. വല്ലപ്പോഴും കഴിക്കുമെന്നല്ലാതെ പുട്ടിനോട് പ്രിയമില്ല. ഇഡ്ഡലിയും ദോശയും ദിവസവും കഴിച്ചാലും മടുക്കില്ല.
ഉച്ചയ്‌ക്ക് ചോറുവേണമെന്ന നിർബന്ധമുണ്ടോ?
ചോറ് വേണം. പക്ഷേ, ഒരുപിടി ചോറെ കഴിക്കുകയുള്ളൂ. ചോറിനെക്കാൾ കൂടുതൽ കൂട്ടാൻ കഴിക്കും. അധികവും വെജിറ്റേറിയനാണ്. മീൻ മാത്രമേയുള്ളൂ വല്ലപ്പോഴും
കഴിക്കുന്നത്. അത് പുറത്ത് പോകുമ്പോഴേയുള്ളൂ. മാംസം നിറുത്തിയിട്ട് പത്തിരുപത് വർഷമായി. നമ്മുടെ ശരീരത്തിന് ഇവ ആവശ്യമില്ലെന്ന് അന്നേ തോന്നി.
ഏതെങ്കിലും മീനോട് താത്പര്യം തോന്നിയിരുന്നോ?
ചെറിയ മീനിനോടാണ് താത്പ്പര്യം.നമ്മുടെ മത്തിയൊക്കെപ്പോലെ.കൂടിപ്പോയാൽ അയല വരെ..
രാത്രി?
രണ്ട് ഇഡ്ഡലി അല്ലെങ്കിൽ രണ്ട് ദോശ.
ഗോതമ്പ്?
ഗോതമ്പിനോട് താത്പര്യമില്ല. ചപ്പാത്തിയൊക്കെ യാത്ര ചെയ്യുമ്പോൾ മാത്രമേ കഴിക്കുകയുള്ളൂ. വീട്ടിൽ ഉണ്ടാക്കുകയില്ല. ഡയബെറ്റിസ് ഉള്ളവരൊക്കെ ചപ്പാത്തി കഴിക്കും. തെറ്റിദ്ധാരണയാണത്. ചോറിനകത്തുള്ളതിനെക്കാൾ സ്റ്റാർച്ച് അതിലുണ്ട്. മാത്രമല്ല,ചില ദോഷങ്ങളുമുണ്ട്.ചോറിനതില്ല. നമ്മൾ ജനിച്ച ഇവിടെ, നെല്ല് വിതച്ച് വിള‌ഞ്ഞ ചോറുണ്ടാണ് നമ്മൾ വളർന്നിരിക്കുന്നത്.നമ്മുടെ ജീനിന്റെ ഭാഗമാണത്. ചപ്പാത്തി കഴിക്കുന്നത്
ശരിയല്ല. നമ്മൾ നാട്ടിൽ ഇതുവരെ എങ്ങനെയാണോതിന്നുവളർന്നത് അത് തന്നെയാണ് ഏറ്റവും നല്ലഭക്ഷണമെന്നാണ് പുതിയ കാലത്തെ ഡയറ്റിഷ്യൻസ് പറയുന്നത്.നമ്മൾ കണ്ടമാനം ചോറു തിന്നും. അത് പാടില്ല.മിതമായ അളവിലേ കഴിക്കാവൂ. ചോറ് സ്റ്റാർച്ച് ആണ്. പെട്ടെന്ന്എനർജി നൽകും.. അര വയറാണ് ഉത്തമം.
ചായ അധികം കുടിക്കുമോ?
ഇല്ല. രണ്ട് കപ്പ് ചായകുടിക്കും. അത്രേയുള്ളൂ.ചടങ്ങുകൾക്ക് പോകുമ്പോൾ കൊണ്ടുതന്നാൽ ചിലപ്പോൾ കുടിക്കും.
മധുരം?
അപ്രിയമൊന്നുമില്ല. എനിക്ക് പ്രമേഹമൊന്നുമില്ല.
ടി.വി കാണുമോ?
വീട്ടിലെ ടിവിയെ ഉപേക്ഷിച്ചിട്ട് 2വർഷമായി. കാരണം, പരിപാടികൾ സഹിക്കാനൊക്കില്ല.
വാർത്തകൾ?
ഒന്നും കാണില്ല. ടിവി നമുക്ക് ഒരുപാട് ദോഷം ചെയ്തു. നല്ലൊരു ഇൻഫർമേഷൻ മീഡിയമായിരുന്നു.കൾച്ചർ ഒക്കെ പരിപോഷിപ്പിക്കാവുന്ന മാദ്ധ്യമം. അതിനെ നശിപ്പിച്ചു.നമ്മുടെ ബൗദ്ധിക നിലവാരത്തെ, വ്യക്തി സത്തയെ സമൂഹത്തിലുള്ള പെരുമാറ്റത്തെ എല്ലാം വളരെനിഷേധാത്മകമാക്കിയിട്ടുള്ള മാദ്ധ്യമമായി മാറി. ഓരോ
ചാനലും മത്സരിക്കുന്നത് പരിപാടികൾ എത്രമാത്രം വഷളാക്കാം എന്നതിലാണ്. വഷളാകുന്തോറും റേറ്റിംഗ്
കൂടുമെന്നായിരിക്കാം അവരുടെ തിയറി.അതൊരു ട്രാജിക് സിറ്റ്വേഷനാണ്. വാർത്ത തന്നെ കണ്ട് നോക്കൂ, വിവരമില്ലാത്തവർ ചർച്ചചെയ്ത്, അസഭ്യം പറഞ്ഞ്
തമ്മിലടിക്കും. കണ്ടോണ്ടിരിക്കുന്ന നമുക്ക് തന്നെ അത്ആത്മനിന്ദയുണ്ടാക്കും. അത് മതിയാക്കി.
പത്രം
അഞ്ച് പത്രമുണ്ട്.
പുസ്തകങ്ങൾ?
നോട്ടബിളായിട്ടുള്ള എല്ലാം വായിക്കും.
സൗഹൃദം എത്രമാത്രം?
ഒരുപാട് സൗഹൃദമുണ്ട്.
വന്നുകാണുന്നവരുണ്ടോ?
ചിലരുണ്ട്. നല്ല സുഹൃത്തുക്കളുണ്ട്. സൗഹൃദം നഷ്ടപ്പെട്ടവരുണ്ട്. നമ്മുടെ ജീവിതത്തിൽ അങ്ങനെ സംഭവിക്കും. ഓരോ ഘട്ടത്തിൽ നമ്മുടെ ജീവിതവുമായി ചേരുന്നവർ വരും. ചിലപ്പോൾ നമ്മളും മാറിപ്പോകും.കൊവിഡ് കാലമായതിനാൽ കൂടിക്കാഴ്ചകൾ ഇല്ല.
ചെറുപ്പം മുതലേ നിരന്തരമായി തുടരുന്ന സൗഹൃദങ്ങളുണ്ടോ?
ഉണ്ടുണ്ട്. കുറേപ്പേർ മരിച്ചു. നല്ല സുഹൃത്തുക്കൾ കുറേമരിച്ചു. 50 ഉം 60 ഉം വർഷത്തെ
സൗഹൃദമുള്ളവരുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്.
സിനിമ കാണാറുണ്ടോ?
വളരെ തിരഞ്ഞെടുത്ത സിനിമകളെ കാണാറുള്ളൂ.

റേയും മൃണാൾസെന്നും ഒക്കെയുള്ളപ്പോൾ, അന്ന് അവരുടെപുതിയ സിനിമ എന്തായിരിക്കുമെന്നറിയാൻ ഒരുകൗതുകമുണ്ടായിരുന്നില്ലേ?
തീർച്ചയായിട്ടുമുണ്ടായിരുന്നു
ഇപ്പോഴും അങ്ങനെ കാണാൻ താത്പ്പര്യമുള്ള സംവിധായകരുണ്ടോ?
ഉണ്ട്. ഗിരീഷ് കാസറവള്ളിയുടെ ചിത്രങ്ങൾ കാണാൻതാല്പര്യമുണ്ട്. അപൂർ‌വം പേരെ ഇപ്പോൾ അങ്ങനെവരുന്നവരായുള്ളു. കഴിഞ്ഞ ഫെസ്റ്റിവലിൽ വന്നപ്പോൾ
അപർണാസെൻ പറഞ്ഞു, അവരുടെ സിനിമ കാണണമെന്ന് .ഘരേ ബയ്‌രേ നൗ. ധൈര്യപൂർവം ഇന്നത്തെഅവസ്ഥയെക്കുറിച്ച് പറഞ്ഞ സിനിമയാണ് .നല്ല പടമാണ്.അടൂരിന്റെ ഒരു കമന്റ് വേണമെന്നു പറഞ്ഞു. ഞാൻഎഴുതി അയച്ചുകൊടുത്തു. അവർക്ക് സന്തോഷമായി.
നല്ല സിനിമകൾ ഇപ്പോഴും ഇറങ്ങുന്നില്ലേ?
ഉണ്ട്. അപൂർവമായിട്ടുണ്ട്. മലയാളത്തിലുമുണ്ട്. പുതിയപടങ്ങൾ പലതും എനിക്കിഷ്ടപ്പെട്ടു. ഒരു മാറ്റമാണത്. ദേ ആർ നോട്ട് ഗ്രേറ്റ് ഫിലിംസ്. ഗട്ടറിൽ കിടക്കുന്നതുപോലെയുള്ള അവസ്ഥയ്ക്ക് മാറ്റമുണ്ടായി. പോപ്പുലറായിപ്പോകുന്നത് പടത്തിന്റെ കുറ്റമല്ലല്ലോ. നല്ലകാര്യമാണ്. ആ പടം ആളുകൾ കാണുന്നല്ലോ. സുഡാനി ഫ്രംനൈജീരിയ ബ്യൂട്ടിഫുൾ ഫിലിമാണ്. അതു പോലെ തൊണ്ടിമുതലും ദൃക്സാക്ഷിയും. പോപ്പുലറാക്കാൻ ചിലചേരുവകൾ ഒക്കെയുണ്ടാകാം എസൻഷ്യലി ഗുഡ്. വലിയമാറ്റമാണത് പ്രധാനമായി ഇറാനിയൻ പടങ്ങൾ കണ്ടിട്ടുള്ളമാറ്റമാണ്. നമ്മുടെ ഒന്നും പടം കണ്ടിട്ടൊന്നുമല്ല, നമ്മുടെരീതിയോ സ്റ്റൈലോ അല്ല.
മുഖ്യധാരയ്‌ക്ക് ബദലായി സമാന്തരപാതയിൽ വന്നസിനിമാധാര അസ്‌തമിച്ചോ?
അസ്തമിച്ചു എന്ന് പറയുന്നത് ശരിയല്ല. വിട്ടുവീഴ്ചചെയ്തസിനിമയാണ് മിഡിൽ സിനിമ അല്ലെങ്കിൽ മധ്യവർത്തി സിനിമ.
അല്ലാത്തവ?
അപൂർവം സിനിമകളുണ്ട്. ഒരു കോംപ്രമൈസുമില്ലാതെസ്വന്തം പണം മുടക്കി ആത്മഹത്യപരമായി സിനിമയെടുക്കുന്ന ആളുകളാണ് എം.പി സുകുമാരൻ നായരൊക്കെ.അവരൊക്കെ വല്ലപ്പോഴും ആണെങ്കിലും സിനിമയെടുക്കുന്നുണ്ട്.
ആ ധാര അസ്തമിച്ചുവെന്നു പറയാമോ?
അസ്തമിക്കില്ല. അതേ  സ്‌പിരിറ്റുള്ള വേറൊരാളാണ് വിപിൻവിജയ്. അവർ പടമൊക്കെ ഇനിയും എടുക്കും. സംശയമൊന്നുമില്ല.
അത് സിനിമയ്‌ക്ക് മൊത്തത്തിൽ ഗുണം ചെയ്തോ?
തീർച്ചയായും വലിയ സംഭാവനയാണ് അവരുടേത്.കാണത്തില്ലെന്നു പറഞ്ഞ ഒരു സെറ്റ് ആൾക്കാർക്ക് ഇത്കാണാതിരിക്കാനാവില്ല. ഇതൊക്കെ കാണുകയുംപഠിക്കുകയും ചെയ്യുന്നവരാണ് ഇപ്പോൾ മാറ്റമുണ്ടാക്കുന്നചിത്രങ്ങൾ എടുക്കുന്നത്.. അത്തരം സിനിമകൾ സിനിമയെമുന്നോട്ട് നയിച്ചിട്ടുണ്ട്. അതേസമയം വളരെ മോശമായിട്ടുള്ള സിനിമകളാണ് കൂടുതൽ ആളുകൾ കാണുന്നത്.
സ്ത്രീകൾ സിനിമയിൽ സജീവമാകുന്നു?
നല്ലതാണ്. എന്നാൽ സ്ത്രീയാണെന്നു പറഞ്ഞ് നല്ലതല്ലാത്തസിനിമകൾക്ക് അവാർഡ് കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത്ശരിയല്ല. നല്ല രീതിയിൽ സിനിമ പഠിച്ച് നേരെ ചൊവ്വെ പടമെടുക്കാൻ അവരെ തയ്യാറാക്കണം. ഇപ്പോൾകേരളഗവൺമെന്റ് 2 കോടി രൂപ അനുവദിച്ചു. 
സ്ത്രീമാത്രം എടുത്താൽ മതി. അവർക്ക് അതിനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടോ? സ്ത്രീകളെ മുമ്പിൽ നിറുത്തിയിട്ട്പുരുഷന്മാരായിരിക്കും പടമെടുക്കുക. മിസ് യൂസ് ചെയ്യും.സ്ത്രീകളെ പ്രൊമോട്ട് ചെയ്യാൻ സർക്കാർ ചെയ്യേണ്ട വേറെകാര്യങ്ങളുമുണ്ട്. ഇപ്പോൾ തന്നെ കെ.ആർ‌. നാരായണൻഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. അവിടെ ചേരുന്ന പെൺകുട്ടികൾക്ക് സഹായധനം നൽകണം. ഫീസ്, ഹോസ്റ്റൽ ഫീസ് ഒക്കെ ഇളവ്ചെയ്യുകയാണ് ചെയ്യേണ്ടത്. അല്ലാതെ കോടികൾകൊടുക്കുകയല്ല. എന്റെ മൊത്തം കരിയറിൽ ഞാൻരണ്ടുകോടി രൂപയ്‌ക്ക് പടം എടുത്തിട്ടില്ല. എന്റെ ഏറ്റവുംഎക്‌സപൻസീവായ പടം കഴിഞ്ഞ പടമായിരുന്നു. 'പിന്നെ"യും.അതു തന്നെ ഒരു കോടി ചില്വാനമേ ആയുള്ളൂ. അത് കാലത്തിലും സാങ്കേതികത്വത്തിലും മറ്റുമുണ്ടായിട്ടുള്ള വ്യത്യാസം കൊണ്ടാണ്. എന്റെ ആറ്റിറ്റ്യൂഡ് മാറിയതുകൊണ്ടല്ല. 1972 ൽ സ്വയംവരം എടുക്കുന്നത് രണ്ടരലക്ഷം രൂപയ്‌ക്കാണ്. അന്നും ഇന്നും സമീപനത്തിൽ വ്യത്യാസമില്ല.
താങ്കളുടെ സിനിമകൾക്ക്, 3 വർഷം, 5 വർഷം, 7 വർഷം വരെ ഇടവേളകൾ വരുന്നു. എന്താണ് ഇത്രയും ഇടവേള വരാൻ കാരണം?
നമ്മളിപ്പോൾ ഒരു പടമെടുക്കുന്നു. ആളുകൾ കാണാതെപോകുന്ന അനുഭവം ഉണ്ടാകുമ്പോൾ വേറൊരു പടം ചെയ്യാൻ ഉത്സാഹം തോന്നത്തില്ല. അത് മറന്നിട്ട് വേണംവേറൊരു പടം തുടങ്ങാൻ. ഇതാണല്ലോ നമ്മുടെ തൊഴിലെന്ന്ആലോചിച്ചിട്ട് വേണം വേറെ പടം എടുക്കാൻ പോകാൻ.
അങ്ങനെ നിരാശ തോന്നിയ അനുഭവങ്ങളുണ്ടോ?

പടങ്ങൾപലതും ഓടി, ചർച്ചചെയ്യപ്പെട്ടു, അംഗീകാരങ്ങൾ വാരിക്കൂട്ടിയില്ലേ?
നിരാശയൊന്നും തോന്നിയിട്ടില്ല. ആവേശം ഇല്ല.ഒരുപടത്തെപ്പറ്റിയും എനിക്ക് നിരാശയില്ല. കഴിഞ്ഞപടം( പിന്നെയും) വേണ്ടത് പോലെ ഓടിയില്ലെങ്കിലുംഎന്റെ ഏറ്റവും നല്ല പടങ്ങളിലൊന്നാണ് അത് എന്നാണെന്റെ വിശ്വാസം. നേരത്തെ എടുത്ത സിനിമ പോലല്ല അടുത്ത സിനിമ എടുക്കുന്നത്. നേരത്തെ കണ്ട

സിനിമ മനസിൽ വച്ചിട്ടാണ് പലരും സിനിമ കാണാൻ പോകുന്നത്. എന്റെപുതിയ സിനിമകളെ എന്റെ മുൻ സിനിമകളുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല. പുതിയ കാര്യങ്ങളാണ് ചെയ്യുന്നത്. അതാണ് വെല്ലുവിളി.
പുതിയ കാര്യങ്ങൾചെയ്യുന്നതിലാണ് എനിക്ക് താത്പര്യം. ചാലഞ്ചില്ലെങ്കിൽ സിനിമ ചെയ്യുന്നതിൽ അർത്ഥമില്ല. ഞാൻ തന്നെ വിചാരിക്കുംഎന്തിനാ ഈ ബോറ് പരിപാടി ചെയ്യുന്നതെന്ന് എനിക്ക് ഒരു

എക്സൈറ്റ്മെന്റ് വേണം പടം ചെയ്യാൻ. റേ തന്നെ എന്നോട് വളരെ മുമ്പ് ചോദിച്ചു. വർഷം ഒരുപടം വച്ചെടുത്തു കൂടെയെന്ന്. വേണ്ടത്ര അംഗീകാരമുണ്ടല്ലോ... മിനിമം ഒരുപടംഎങ്കിലും വർഷവും എടുത്തുകൂടെയെന്ന് ചോദിച്ചു. ഞാൻപറഞ്ഞു, ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നൊക്കെ വരുമ്പോൾ എന്റെആഗ്രഹവും അങ്ങനെയായിരുന്നു. പക്ഷേ, എന്തോ അത് നടക്കുന്നില്ല. അതുകഴിഞ്ഞ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ എന്റെ മുഖാമുഖം സിനിമ കണ്ടു. ഇറങ്ങിയ ഉടൻ ചോദിച്ചു. ഇത് ഏതെങ്കിലും പ്രസിദ്ധീകരിച്ച മെറ്റീരിയൽ വച്ചിട്ടാണോ
അതോ സ്വന്തം എഴുത്താണോയെന്ന്. സ്വന്തം ആണെന്നു പറഞ്ഞപ്പോൾ താങ്കൾക്ക് ഇടവേള എങ്ങനെയുണ്ടാകുന്നുവെന്ന് ഇപ്പോൾ മനസിലാവുന്നു എന്നായിരുന്നു റേയുടെ മറുപടി. അദ്ദേഹത്തിന്റെ 90 ശതമാനം സിനിമകളുംഅഡാപ്റ്റേഷനായിരുന്നു.
പുതിയ ചിത്രം?
ആലോചിച്ച് തുടങ്ങിയിട്ടില്ല.
ആശയം?
ഇപ്പോൾ ബ്ളാങ്കാണ്. വല്ലാത്ത തിരക്കാണ്. മനസിനെമഥിക്കുന്ന പ്രശ്നങ്ങൾ വരുമ്പോഴാണ് ആലോചിച്ച് തുടങ്ങുന്നത്. ആലോചനയിൽ വന്നാൽ കഥാതന്തു ആവാൻഅധിക സമയംവേണ്ട. ഉള്ളിൽ നിന്ന് വരണം.ഇത് ഒന്നും പ്രചോദിപ്പിക്കാത്ത കാലമാണ്.
ഒന്നും അലട്ടുന്നില്ലേ?
ഇല്ല
പേരക്കുട്ടി?
താഷി. ജിദ്ദു കൃഷ്ണമൂർത്തിസ്ഥാപിച്ച ഋഷിവാലി സ്കൂളിൽ പഠിക്കുന്നു. 

മോൾ?
ഇപ്പോൾ ഐ.ജിയായി.
ഭർത്താവും?
അതേ രണ്ടുപേരും ഐ.ജിമാരാണ്. 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOOR GOPALAKRISHNAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.