മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന തെന്നിന്ത്യൻ താരം ചാർമിയെ കഴിഞ്ഞ ദിവസം ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) 8 മണിക്കൂർ ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസും ഇതിനോടൊപ്പം ഇ.ഡി അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്കാണ് ഹൈദാരാബാദിലെ ഇ.ഡി ഓഫീസിൽ ചാർമി ചോദ്യം ചെയ്യലിന്ഹാജരായത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം ചാർമി നിഷേധിച്ചു.
ചാർമിയുടെ ജീവിതപങ്കാളിയായ സംവിധായകൻ പുരി ജഗന്നാഥ് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
റാണാദഗ്ഗുബട്ടി, രവിതേജ, രാകുൽപ്രീത് സിംഗ് എന്നിവരടക്കമുള്ള ഒരു ഡസൻ താരങ്ങൾക്കാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടീസയച്ചത്.
പുരി ജഗന്നാഥുമായി ചേർന്ന്ലൈഗർ എന്ന ചിത്രം നിർമ്മിച്ചുവരികയാണ് ചാർമി ഇപ്പോൾ. വിജയ് ദേവർകൊണ്ട നായകനാകുന്ന ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായിക.
കാട്ടുചെമ്പകം, ആഗതൻ, താപ്പാന എന്നീ മലയാള സിനിമകളിലും ചാർമി അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |