സിനിമ ലേഖകൻ
ഹംഗേറിയൻ സംവിധായകൻ ബേലാതാറിന്
ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്കാരം
അറിയിപ്പിന് മികച്ച മലയാള ചിത്രത്തിനുള്ള
നാറ്റ് പാക് പുരസ് കാരം
നൻപകൽ നേരത്ത് മയക്കത്തിന്
പ്രേക്ഷക പുരസ് കാരം
എട്ടു ദിനങ്ങളും യുവതയുടെ ആഘോഷ ത്തിമിർപ്പിലായിരുന്നു നഗരം. സദാചാര സമ്മർദ്ദങ്ങളുടെ പിടിയിൽ നിന്നും പൂർണമോചിതരായി ചലച്ചിത്രോത്സവ വേദികളെ ആഘോഷമാക്കിയ ദിനരാത്രങ്ങൾക്ക് ഇനി വിട. പെട്ടെന്നുഓടി മറഞ്ഞതുപോലെ ദിനങ്ങൾ കൊഴിഞ്ഞപ്പോൾ പലർക്കും വിടപറയാൻ ,യാത്ര പറയാൻ മടി.മികച്ച മേളയായിരുന്നു.
ടാഗോർ തിയേറ്റർ വളപ്പിലെ സജീവമായ കൂട്ടുചേരലുകൾ,ചർച്ചകൾ ,തിയേറ്ററുകളിൽ കയറാനുള്ള നീണ്ട ക്യൂ. നല്ല ചിത്രങ്ങൾ കണ്ടതിന്റെ ആഹ്ളാദം. ഓർമ്മിക്കാൻ നല്ല കാഴ്ചകൾ സമ്മാനിച്ചാണ് മേളയുടെ തിരശീല വീണത്.
അഭയാർത്ഥി ജീവിതത്തെ ആസ്പദമാക്കി ബെൽജിയൻ ചലച്ചിത്ര ഇതിഹാസങ്ങളായ ദാർദീൻ സഹോദരങ്ങളെടുത്ത ഏറ്റവും പുതിയ ചിത്രം ടോറി ആൻഡ് ലോകിതയുടെ ഇന്ത്യയിലെ പ്രഥമ പ്രദർശനത്തോടെയാണ് കേരളത്തിന്റെ ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്,എഫ്.കെ) ആരംഭിച്ചത്. 74 രാജ്യങ്ങളിൽ നിന്നായി 184 ചിത്രങ്ങൾ. ഇത്തവണത്തെ ചലച്ചിത്ര മേള മികച്ച ചിത്രങ്ങളാൽ സമ്പന്നമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |