15 കോടിയുടെ സ്വത്തുകൾ അനാഥം
യുവനടി തുനിഷ ശർമ്മയുടെ മരണത്തിനെതിരെ അമ്മ രംഗത്ത്. സഹനടൻ ഷീസാൻ ഖാനുമായുള്ള പ്രണയത്തകർച്ചയെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്നും മകളെ അയാൾ ഉപയോഗിച്ചുവെന്നും ആരോപിച്ച് അമ്മ പൊലീസിൽ പരാതി നൽകി. തുനിഷ മരിക്കുന്നതിന് 15 ദിവസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. ഷീസാൻ തുനിഷയെ ചതിച്ചതാണെന്നും വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകിയിരുന്നതായും അമ്മ പറഞ്ഞു. നാലു മാസത്തോളം മകളെ ഉപയോഗപ്പെടുത്തിയെന്നും പരാതിയിലുണ്ട്. മറ്റൊരു സ്‌ത്രീയുമായി ഷീസാന് ബന്ധമുണ്ടെന്നാണ് മറ്റൊരു ആരോപണം.തുനിഷയുടെ സംസ്കാരചടങ്ങിൽ അമ്മ കുഴഞ്ഞുവീണത് ഹൃദയഭേദകമായിരുന്നു. തുനിഷയുടെ മരണത്തോടെ 15 കോടി വിലമതിക്കുന്ന സ്വത്തുവകകളും മുംബയിലെ ആഡംബര ഫ്ലാറ്റും അനാഥമായി. ഇനി ഏക അവകാശി അമ്മ മാത്രമാണെന്നാണ് റിപ്പോർട്ട്. അതേസമയം തുനിഷ ശർമ്മയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട് രംഗത്തുവന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കങ്കണയുടെ ആവശ്യം.ഡിസംബർ 24നാണ് തുനിഷയെ മുംബയ് യിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |