54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പൃഥ്വിരാജ് (ആടുജീവിതം) മികച്ച നടൻ, നടിമാരായി ഉർവശിയും (ഉള്ളൊഴുക്ക് ) ബീന ആർ. ചന്ദ്രനും (തടവ്) പുരസ്കാരം പങ്കിട്ടു. ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദ കോർ ആണ് മികച്ച ചിത്രം. ഒൻപതു പുരസ്കാരങ്ങൾ ആടുജീവിതം സ്വന്തമാക്കി. ബ്ളെസി (ആടുജീവിതം) ആണ് മികച്ച സംവിധായകൻ. ഇരട്ടയാണ് (രോഹിത് എം.ജി. കൃഷ്ണൻ) മികച്ച രണ്ടാമത്തെ ചിത്രം.
ഛായാഗ്രഹണം : സുനിൽ കെ.എസ്. (ആടുജീവിതം)
സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം), സ്വഭാവ നടി (ശ്രീഷ്‌മ ചന്ദ്രൻ (പൊമ്പളൈ ഒരുമൈ)
തിരക്കഥാകൃത്ത് (അവലംബം ) ബ്ളെസി (ആടുജീവിതം)
രോഹിത് എം.ജി. കൃഷ്ണനാണ് (ഇരട്ട) മികച്ച തിരക്കഥാകൃത്ത്.
നടൻമാരായ കെ.ആർ. ഗോകുൽ (ആടുജീവിതം) സുധി കോഴിക്കോട് (കാതൽ) പ്രത്യേക ജൂറി പരാമർശം നേടി. ഫാസിൽ റസാഖ് (തടവ്) ആണ് മികച്ച നവാഗത സംവിധായകൻ. സ്‌പെഷ്യൽ ജൂറി ചിത്രമായി ഗഗനചാരി തിരഞ്ഞെടുക്കപ്പെട്ടു.
നൃത്തസംവിധാനം ജിഷ്‌ണു (സുലൈഖ മൻസിൽ) വിദ്യാധരൻ മാസ്റ്ററാണ് ഗായകൻ (പതിരാണെന്നോർത്തൊരു കനവിൽ - ജനനം 1947) (പ്രണയം തുടരുന്നു)
ഗായികയായി ആൻ ആർമി (തിങ്കപ്പൂവിൻ - പാച്ചുവും അത്ഭുതവിളക്കും
മേക്കപ്പ് ആർട്ടിസ്റ്റ് : രഞ്ജിത്ത് അമ്പാടി (ആടുജീവിതം)
ശബ്ദമിശ്രണം : റസൂൽ പൂക്കുട്ടി, ശരത് മോഹൻ ( ആടുജീവിതം)
സിങ്ക് സൗണ്ട്: ഷമീർ അഹമ്മദ് (ഓ ബേബി)
കലാസംവിധായകൻ മോഹൻദാസ് (2018)
എഡിറ്റിംഗ്: സംഗീത പ്രതാപ്
(ലിറ്റിൽ മിസ് റാവുത്തർ)
ഡബ്ബിംഗ് ആർട്ടിസ്റ്റ് ആൺ: റോഷൻ മാത്യു
ഉള്ളൊഴുക്ക്, വാലാട്ടി
ഡബ്ബിംഗ് ആർട്ടിസ്റ്റ് പെൺ - സുമംഗല
(ജനനം 1947 പ്രണയം തുടരുന്നു)
ശബ്ദരൂപകല്പന : ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ഉള്ളൊഴുക്ക്)
സംഗീതസംവിധായകൻ: ജസ്‌റ്റിൻ വർഗീസ് (ചാവേർ)
ഗാനരചയിതാവ്: ഹരീഷ് മോഹനൻ (ചാവേർ)
1989, 1990, 1991, 1995, 2006 എന്നീ വർഷങ്ങളിൽ ഉർവശി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിൽ ലീലാമ്മ എന്ന അമ്മയുടെ മനോവ്യാപാരങ്ങളെ ആഴങ്ങളിൽ എത്തിക്കുന്നതിലും അത് പ്രേക്ഷകരിലേക്ക് പകരുന്നതിലും ഉർവശി ശക്തമായ പകർന്നാട്ടം തന്നെ നടത്തി.
2006, 2012 വർഷങ്ങളിൽ പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.ആടുജീവിതത്തിലെ നജീബിന് പകരക്കാരനെ കണ്ടെത്താൻ കഴിയാത്ത വിധമാണ് പൃഥ്വിരാജിന്റെ അഭിനയതലം.
മമ്മൂട്ടി, മോഹൻലാൽ എന്നീ നടൻമാരെപ്പോലെ ആറുതവണ സംസ്ഥാന അംഗീകാരത്തിൽ ഉർവശി എത്തി എന്ന പ്രത്യേകതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |