₹കൂടുതൽ വിൽപന തിരുവനന്തപുരം പവർഹൗസ് ഔട്ട്‌ലെറ്റിൽ
തിരുവനന്തപുരം:ക്രിസ്മസിന് സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റേയും കൺസ്യൂമർ ഫെഡിന്റേയും ഔട്ട് ലെറ്റുകൾ വഴി വിറ്റഴിച്ചത് 138 കോടി രൂപയുടെ മദ്യം.
ബിവറേജസ് ഷോപ്പുകളിൽ 24ന് 65 കോടിയുടെയും, 25ന് 53 കോടിയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് മുൻവർഷത്തെ അപേക്ഷിച്ച് 10 കോടിയുടെ അധികവിൽപന. കൺസ്യൂമർ ഫെഡിൽ രണ്ട് ദിവസം കൊണ്ട് വിറ്റത് 20 കോടിയുടെ മദ്യം. ബാറുകൾക്ക് ഉൾപ്പെടെ വെയർഹൗസിൽ നിന്നും 90 കോടിയുടെ മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. 73.53 ലക്ഷം.
മദ്യവിൽപനയിൽ മുന്നിൽ നിൽക്കാറുള്ള ചാലക്കുടി ഔട്ട്‌ലെറ്റ് ഇത്തവണ രണ്ടാം സ്ഥാനത്താണ്. 70.72 ലക്ഷം . 63.60 ലക്ഷം രൂപയുടെ വിൽപന നടന്ന ഇരിങ്ങാലക്കൂട ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്ത്. പ്രീമിയം മദ്യ ഇനങ്ങളുടെ വിൽപനയിൽ കാര്യമായ വർധനവുണ്ടായി. സെൽഫ് സർവീസ് സംവിധാനമുള്ള വിൽപന കേന്ദ്രങ്ങളിൽ വിൽപന കാര്യമായി ഉയർന്നിട്ടുണ്ട്. വിദേശനിർമിത വിദേശമദ്യത്തിനും ആവശ്യക്കാരേറി .
കൺസ്യൂമർ ഫെഡ് ക്രിസ്മസ് തലേന്ന് 11.5 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 11 കോടിയായിരുന്നു. 54.92 ലക്ഷത്തിന്റെ കച്ചവടം നടന്ന കൊടുങ്ങല്ലൂരാണ് മുന്നിൽ. എറണാകുളത്തെ ബാനർജി റോഡ് ഔട്ട്‌ലെറ്റിൽ 53.5 ലക്ഷത്തിന്റെയും വൈറ്റിലയിൽ 52.5 ലക്ഷത്തിന്റെയും കച്ചവടം നടന്നു
ക്രിസ്മസ് ദിനത്തിൽ 8.5 കോടി രൂപയുടെ മദ്യമാണ് കൺസ്യൂമർഫെഡ് വിറ്റത്. കഴിഞ്ഞ വർഷം ഇത് 8 കോടിയായിരുന്നു. എറണാകുളത്തെ ഞാറയ്ക്കലിൽ 39 ലക്ഷത്തിന്റെയും കോഴിക്കോട്ടെ ഔട്ട്ലറ്റിൽ 38 ലക്ഷത്തിന്റെയും വിൽപന നടന്നു. കുന്നംകുളത്ത് 36 ലക്ഷം രൂപയുടെ കച്ചവടം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |