തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പുതുതായി തുടങ്ങുന്ന ഗ്രാമവണ്ടികളുടെ സർവീസുകൾ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്‌പോൺസർ ചെയ്യാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. ബന്ധുക്കളുടെ ചരമ വാർഷികങ്ങൾക്ക് സഹായം നൽകുന്നവർക്ക് അന്നത്തെ ഓരോ റൂട്ടിലെയും ഗ്രാമവണ്ടികൾ സ്പോൺസർ ചെയ്യാം. അവരുടെ പേര് പ്രദർശിപ്പിച്ചായിരിക്കും സർവീസ് നടത്തുകയെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും ഗ്രാമവണ്ടികൾക്കും. നിലവിലുള്ള കൺസെഷനുകളും നൽകും. സ്‌കൂളിൽ നിന്ന് ബോണ്ട് സർവീസ് ആവശ്യപ്പെട്ടാൽ സ്റ്റുഡൻസ് ഒൺലി ബോണ്ട് സർവീസും നടപ്പാക്കും. 150 കിലോമീറ്ററാണ് ഗ്രാമവണ്ടി സർവീസ് നടത്തുക. ഒരു പഞ്ചായത്തിൽ ഇത്രയും ദൂരപരിധി ഇല്ലെങ്കിൽ സമീപ പഞ്ചായത്തുകളുമായിചേർന്നും തൊട്ടടുത്ത ജില്ലകളിലേക്കും സർവീസ് നടത്താം. ഗ്രാമങ്ങളിലേക്ക് ചെറിയ ബസുകൾ ഓടിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |